മുഖ്യമന്ത്രി രാഹുലിനെ വിമര്‍ശിക്കുന്നതു മോദിയെ തൃപ്തിപ്പെടുത്താന്‍: ചെന്നിത്തല
മുഖ്യമന്ത്രി രാഹുലിനെ വിമര്‍ശിക്കുന്നതു  മോദിയെ തൃപ്തിപ്പെടുത്താന്‍: ചെന്നിത്തല
Tuesday, April 16, 2024 2:08 AM IST
തൃശൂര്‍: കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതു പ്രധാനമന്ത്രിയെ തൃപ്തിപ്പെടുത്താനാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. തൃശൂര്‍ പ്രസ് ക്ലബ്ബിന്‍റെ ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇതു മനസിലാക്കിയാണ് മുഖ്യമന്ത്രി ഭരണനേട്ടത്തെക്കുറിച്ച് മിണ്ടാത്തത്. മതനിരപേക്ഷതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്നതു കോണ്‍ഗ്രസും യുഡിഎഫും മാത്രമാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണം വിലയിരുത്തുന്ന ആര്‍ക്കും അവര്‍ക്കു വോട്ടു ചെയ്യാനാവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ശക്തമാണ്. തൃശൂര്‍ മേയര്‍ അതു പരസ്യമായി പറഞ്ഞുകഴിഞ്ഞു. കരുവന്നൂരില്‍ പണം കൊള്ളയടിച്ചവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ സംരക്ഷിക്കുന്നത് അന്തര്‍ധാര കാരണമാണ്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെക്കുറിച്ച് ഇടതുപിന്തുണയുള്ള തൃശൂര്‍ മേയര്‍ നല്ലതു പറഞ്ഞതും അന്തര്‍ധാര കാരണമാണ്. ഇതിനെയെല്ലാം അതിജീവിച്ച് യുഡിഎഫ് 20 സീറ്റും നേടും.


ബിജെപി അവകാശപ്പെടുന്ന മോദിതരംഗം രാജ്യത്തില്ല. 2004ല്‍ വാജ്‌പേയ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ പറഞ്ഞ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിനുശേഷം തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുപിഎ ആണ് ജയിച്ചത്. അതാണ് ഇത്തവണ സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യാ സഖ്യം അധികാരത്തില്‍ വരും.

മോദി കേരളത്തില്‍ ഓരോ തവണ വരുന്തോറും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വോട്ടു കൂടുകയാണ്. ബിജെപിയുടെ വര്‍ഗീയരാഷ്‌ട്രീയം ജനത്തിന് അത്രകണ്ട് ബോധ്യമായി. ദേശീയതലത്തില്‍ സാന്നിധ്യമില്ലാത്ത സിപിഎമ്മിനു വോട്ടുചെയ്തിട്ടു കാര്യമില്ലെന്നും ജനത്തിനറിയാം.

വയനാട്ടില്‍ പാര്‍ട്ടി പതാക ഉപയോഗിക്കാത്തതു തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ പുത്തന്‍രീതിയാണ്. ബിജെപിയുടെ ആക്ഷേപം സിപിഎം ഏറ്റുപാടുകയാണ്. റോബര്‍ട്ട് വദ്ര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. എസ്ഡിപിഐ പിന്തുണ യുഡിഎഫിനു വേണ്ട. പിഡിപി പിന്തുണ തള്ളാന്‍ എല്‍ഡിഎഫ് തയാറാണോയെന്നും ചെന്നിത്തല ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.