വെമുലയുടെ മരണം: വിശദാംശങ്ങൾ നൽകാനാവില്ലെന്നു മന്ത്രാലയം
വെമുലയുടെ മരണം: വിശദാംശങ്ങൾ നൽകാനാവില്ലെന്നു മന്ത്രാലയം
Saturday, January 21, 2017 2:31 PM IST
ന്യൂഡൽഹി: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ തേടിക്കൊണ്ടുള്ള വിവരാവകാശ ചോദ്യത്തിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരം നിഷേധിച്ചു. ഇതുസംബന്ധിച്ച് ഫയൽ നടപടിക്രമങ്ങളിലാണെന്നും റിപ്പോർട്ടിന്‍റെ പകർപ്പ് നൽകാനാവില്ലെന്നുമായിരുന്നു മന്ത്രാലയത്തിന്‍റെ വിശദീകരണം.

തുടർന്നു നൽകിയ അപ്പീലിലും മന്ത്രാലയം ഇതേ മറുപടി ആവർത്തിച്ചു. മറുപടികളിൽ തൃപ്തരല്ലെങ്കിൽ കേന്ദ്ര വിവരാകാശ കമ്മീഷനെ വീണ്ടും അപ്പീലുമായി സമീപിക്കാമെന്നും മന്ത്രാലയം നിർദേശിച്ചു. രോഹിത് വെമുലയുടെ മരണം സംബന്ധിച്ച് പിടിഐ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോഴാണ് വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നു മന്ത്രാലയം മറുപടി നൽകിയത്. കഴിഞ്ഞ വർഷമാണ് രോഹിത് വെമുലയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം റിട്ടയർഡ് ജസ്റ്റീസ് അശോക് കുമാർ രൂപൻവാളിനെ ചുമതലപ്പെടുത്തിയത്.


മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. റിപ്പോർട്ട് ലഭിച്ചതിനു ശേഷം മന്ത്രാലയം രോഹിത് വെമുല ദളിതനല്ലെന്ന വാദമുയർത്തുകയും വ്യക്തിഗത കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്നുമുള്ള നിഗമനത്തിലെത്തിയത് വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ ഗവേഷണ വിദ്യാർഥിയായിരുന്നു രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയടക്കം രൂക്ഷ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ നേരിടേണ്ടി വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.