കാടുകൾ കൈയേറുന്നതിനെതിരേ ഡൽഹി വനംവകുപ്പ് ഹരിത ട്രൈബ്യൂണലിൽ
കാടുകൾ കൈയേറുന്നതിനെതിരേ ഡൽഹി വനംവകുപ്പ് ഹരിത ട്രൈബ്യൂണലിൽ
Monday, February 27, 2017 2:35 PM IST
ന്യൂഡൽഹി: കാടുകളിലെ കൈയേറ്റത്തിനെതിരേ ഡൽഹി വനം വകുപ്പ് ദേശീയ ഹരിത ട്രൈബൂണലിനെ സമീപിച്ചു. കൈയേറ്റക്കാർ നൂറുകണക്കിന് ഏക്കർ വനഭൂമിയാണ് അനധികൃതമായി കൈയേറിയിരിക്കുന്നതെന്ന് വനംവകുപ്പു ഗ്രീൻ ട്രൈബൂണലിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രമുഖ മതഗ്രൂപ്പായ രാധാ സ്വാമി സത്സംഗ് മാത്രം ഡൽഹി ഛത്തർപൂറിലെ അസോള മൈൻസിൽ കൈയേറിയെതെന്ന് സത്യവാങ്മൂലത്തിലുണ്ട്. മേലിൽ ഒരിഞ്ചു വനഭൂമി പോലും കൈയേറാൻ ആരെയും അനുവദിക്കരുതെന്ന് കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി സർക്കാരിനു കർശന താക്കീത് നൽകിയിരുന്നു. ദേശീയ തലസ്ഥാന നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനിടെയാണു അവശേഷിക്കുന്ന ചെറുകാടുകളും വനങ്ങളും വ്യാപകമായി കൈയേറുന്നത്.

മതസ്ഥാപനങ്ങളുടെ പേരിലുള്ള കൈയേറ്റങ്ങൾക്കു വനംവകുപ്പു ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെ രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ഒത്താശയുണ്ട്. ഡൽഹിയിലും പരിസരത്തിലുമുള്ള 7,8000 ഹെക്ടർ വനഭൂമി മിക്ക പ്രദേശങ്ങളിലും വൻതോതിൽ കൈയേറ്റം നടന്നുകഴിഞ്ഞു. വൻമരങ്ങൾ പോലും ഇപ്പോഴും മുറിച്ചുമാറ്റുകയും കൈയേറിയ പ്രദേശങ്ങളിൽ കോണ്‍ക്രീറ്റും ടൈലുകളും വരെ പാകുകയും ചെയ്യന്നതും വ്യാപകമാണ്.

വനഭൂമിയുടെ അതിർത്തി വ്യക്തമായി തിരിക്കണമെന്ന ഹരിത ട്രൈബൂണലിന്‍റെ കർശന നിർദേശം 23 വർഷം കഴിഞ്ഞും പാലിക്കപ്പെടാത്തതിനെ തുടർന്നാണു പുതിയ സത്യവാങ്മൂലം നൽകേണ്ടി വന്നത്.

രാധാ സ്വാമി സത്സംഗിന്‍റെ 174.98 ഏക്കർ കൈയേറ്റത്തിനു പുറമേ രജോക്രി റിഡ്ജ്, കൃഷ്ണ കേവൽ, ബിഎസ്എസ് ക്യാന്പ് എന്നീ മേഖലയിൽ റാംദേവ് ക ദേര (പതഞ്ജലി ഗ്രൂപ്പിന്‍റെ ഭാഗമല്ല) വിഭാഗം വലിയ കൈയേറ്റം നടത്തി.‌

രംഗ്പുരി വനമേഖലയിലെ ശങ്കർ ക്യാന്പ്, ഇസ്രയേൽ ക്യാന്പ്, നള ക്യാന്പ്, ഗുലാബോ ക്യാന്പ്് എന്നിവിടങ്ങളിലും മെഹ്റോളി, ജവഹർ കോളനി, ദേര മണ്ഡി പഹരി എന്നിവിടങ്ങളിലും ഏക്കർ കണക്കിനു കാടുകളും കുറ്റിക്കാടുകളും കൈയേറ്റക്കാരുടെ പക്കലാണ്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.