ഗവർണർ: ആനന്ദബോസ് പരിഗണനയിൽ
ഗവർണർ: ആനന്ദബോസ് പരിഗണനയിൽ
Wednesday, March 22, 2017 12:57 PM IST
ന്യൂഡൽഹി: ഗവർണർ പദവിയിലേക്കു കേന്ദ്ര വെയർഹൗസിംഗ് കോർപറേഷൻ ചെയർമാനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. സി.വി. ആനന്ദബോസിന്‍റെ പേര് സജീവ പരിഗണനയിൽ. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദ ബോസിനെ ഗവർണറായി നിയമിക്കണമെന്നു അഭ്യർഥിച്ചു കേരളത്തിലെ ബിജെപി നേതൃത്വം നൽകിയ ശിപാർശയിൽ വൈകാതെ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്നാണു ബിജെപി നേതാക്കളുടെ പ്രതീക്ഷ.

ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുൻ എംഎൽഎയുമായ അൽഫോൻ‍സ് കണ്ണന്താനത്തിനു സമാനമായ പദവി നൽകുന്ന കാര്യവും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പരിഗണനയിലാണ്.

തമിഴ്നാട്, മധ്യപ്രദേശ്, തെലുങ്കാന, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ ഒഴി വുകൾ നികത്താനുണ്ട്. മഹാരാഷ്‌ട്ര‌ ഗവർണർ സി. വിദ്യാസാഗർ റാവുവിനു തമിഴ്നാടിന്‍റെയും ആന്ധ്ര ഗവർണർ ഇ.എസ്.എൽ നരസിംഹന് തെലുങ്കാനയുടെയും ഗുജറാത്ത് ഗവർണർ ഓം പ്രകാശ് കോലിക്കു മധ്യപ്രദേശിന്‍റെയും ആസാം ഗവർണർ ബൻവാരിലാൽ പുരോഹിതിന് മേഘാലയയുടെയും നാഗാലാൻഡ് ഗവർണർ പത്മനാഭ ആചാര്യയ്ക്കു അരുണാചലിന്‍റെയും താത്കാലിക അധിക ചുമതല നൽകിയിരിക്കുകയാണ്.

നേരത്തെ അൽഫോൻസ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചെങ്കിലും ശിരോമണി അകാലിദളിന്‍റെയും അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്‍റെയും കടുത്ത എതിർപ്പിനെ തുടർന്നു തീരുമാനം റദ്ദാക്കിയിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ മൽസരിക്കാൻ ബോസിനെയാണു ബിജെപി നേതൃത്വം ആദ്യം കണ്ടെത്തിയത്.

എന്നാൽ മൽസരിക്കാനില്ലെന്നു ബോസ് അറിയിക്കുകയായിരുന്നു. മോദിയുംഅമിത് ഷായും ആനന്ദ ബോസുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി കോഴിക്കോട്ടു വന്നപ്പോൾ ബോസ് നൽകിയ വികസന അജൻഡയും ഗുജറാത്തിലെ കൂടിക്കാഴ്ചയിൽ നൽകിയ രാജ്യത്തെ മുഴുവൻ ഭവനരഹിതർക്കുമായി നടപ്പാക്കാവുന്ന ചെലവു കുറഞ്ഞ ഭവനപദ്ധതിയും (സബ് കോ മക്കാൻ, സസ്താ മക്കാൻ) മോദിയെ ആകർഷിച്ചിരുന്നു. ബോസ് നിർദേശിച്ചതു പോലുള്ള ഭവനപദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കി തുടങ്ങുകയും ചെയ്തു. ചെലവു കുറഞ്ഞ ഭവനനിർമാണത്തിനുള്ള ആഗോള മാതൃകയ്ക്ക് ഐക്യരാഷ്‌ട്രസഭയുടെ പുരസ്കാരം അഞ്ചു തവണ നേടിയിട്ടുള്ള ബോസ് ഈ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകളിൽ മോദി സംതൃപ്തി അറിയിച്ചിട്ടുമുണ്ട്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.