ഡാളസ് സെന്‍റ് തോമസ് സീറോ മലബാർ ഇടവക രജതജൂബിലി നിറവിൽ
Wednesday, November 15, 2017 11:24 AM IST
ഡാളസ് (ഗാർലാൻഡ്): ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ സീറോ മലബാർ ഇടവകയായ ഡാളസ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയം രജത ജൂബിലി നിറവിൽ. ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ചു ദേവാലയത്തിൽ നവംബർ 19 ഞായറാഴ്ച നടക്കുന്ന ദിവ്യബലിയിൽ അമേരിക്കയിലെ സീറോ മലബാർ രൂപതാധ്യക്ഷൻ അഭി. മാർ. ജേക്കബ് അങ്ങാടിയത്ത് പങ്കെടുത്ത് നന്ദിയർപ്പണ ദിവ്യബലി അർപ്പിക്കും. വികാരി ഫാ. ജോഷി എളന്പാശ്ശേരിലിന്‍റെ നേതൃത്വത്തിൽ ഇടവക സമൂഹം പ്രാർത്ഥനാ നിയോഗങ്ങളോടെ ജൂബിലിആഘോഷങ്ങൾക്കായി ഒരുങ്ങികഴിഞ്ഞു.

വടക്കേ അമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാർ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തിൽ നിർണായക വഴിത്തിരിവായി 1984 ലാണ് ഡാളസിൽ സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ ഡാളസിലെ ഇംഗ്ളീഷ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങൾ കേന്ദ്രമാക്കിയായിരുന്നു മിഷന്‍റെ പ്രവർത്തനങ്ങൾ. മാർ ജേക്കബ് അങ്ങാടിയത്ത് ആയിരുന്നു ആദ്യകാല മിഷൻ ഡയറക്ടർ.

ഡാളസിൽ 1984 തുടങ്ങിയ മിഷന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങൾ ത്വരിതവേഗത്തിലായിരുന്നു. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതോടെ 1992ൽ ഗാർലൻഡിൽ സ്വന്തമായി പള്ളി വാങ്ങി സീറോമലബാർ രീതിയിൽ പരിഷ്കരിച്ചെടുക്കുകയും ചെയ്തു. 1999ൽ മാർ ജേക്കബ് അങ്ങാടിയത്ത് ഷിക്കാഗോയിലേക്കു സ്ഥലം മാറുകയും ഫാ. ജോണ്‍ മേലേപ്പുറം ഇടവകയുടെ പ്രഥമ വികാരിയായി നിയമിതനാകുകയും ചെയ്തു.

2001ൽ ഷിക്കാഗോ കേന്ദ്രമാക്കി അമേരിക്ക മുഴുവനുള്ള മലയാളി സമൂഹത്തിനുവേണ്ടി ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സീറോമലബാർ രൂപതായി ജോണ്‍ പോൾ മാർപാപ്പയുടെ പ്രത്യേക അനുഗ്രഹത്താൽ ഷിക്കാഗോയിൽ സെന്‍റ് തോമസ് സീറോ മലബാർ രൂപത സ്ഥാപിതമാകുകയും മാർ. ജേക്കബ് അങ്ങാടിയത്ത് രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്തു. ഗാർലാന്‍റിൽ അഭി. പിതാവിനാൽ ആരംഭം കുറിച്ച ചെറിയ സമൂഹം 41 ഇടവകകളും 40 മിഷൻ കേന്ദ്രങ്ങളുമുള്ള ഒരു വലിയാ രൂപതാസമൂഹമായി അഭി. പിതാവിന്‍റെ നേതൃത്വത്തിൽ ഇന്ന് വളർന്നു കഴിഞ്ഞു.

2003ൽ വികാരിയായി നിയമിതനായ ഫാ. സക്കറിയാസ് തോട്ടുവേലിൽ ഇടവകാംഗങ്ങളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സൗകര്യപ്രദമായ ദേവാലയത്തിനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടു. ഫാ സെബാസ്റ്റ്യൻ കണിയാന്പടിയുടെ നേതൃത്വത്തിൽ അത്യാധുനികസൗകര്യങ്ങളോടെ പൗരസ്ത്യ ക്രിസ്തീയ പാരന്പര്യത്തിൽ അധിഷ്ടിതമായി പണികഴിപ്പിച്ച പുതിയ ദേവാലയം 2011 ഡിസംബറിൽ കൂദ്ദാശ ചെയ്യപ്പെട്ടു. 2014 ൽ ഫൊറോനായായി ഉയർത്തപ്പെട്ടു. വികാരിയായി ചുമതലയേറ്റ ഫാ കുര്യൻ നെടുവേലിചാലുങ്കൽ ഫൊറോനയുടെ തുടർന്നുള്ള വളർച്ചകളിലും പങ്കാളിയായി.

ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ദേവാലയത്തിൽ രാവിലെ പത്തിന് ആഘോഷമായ ദിവ്യബലിയും തുടർന്ന് സ്നേഹ വിരുന്നും നടക്കും. ലളിതമായ രീതിയിലാണ് ജൂബിലി സമാപന ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജൂബിലി ആഘോഷങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോഷി എളന്പാശ്ശേരിൽ, കൈക്കാര·ാരായ ജോസഫ് (മോൻസി) വലിയവീട്, മൻജിത് കൈനിക്കര, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ