എടിഎം കവർച്ചദിവസം മൂന്നു ബംഗാൾ സ്വദേശികളെ കാണാതായി
Tuesday, October 16, 2018 11:50 PM IST
കോട്ടയം: തൃശൂരിലും എറണാകുളത്തും എടിഎം കവർച്ച നടന്ന ദിവസം കോട്ടയം മൂലേടം ദിവാൻകവലയിൽനിന്നു മൂന്നു ബംഗാൾ സ്വദേശികളെ കാണാതായി. ഇവർക്കൊപ്പം താമസിച്ച അഞ്ചുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കാണാതായവർ നാട്ടിലേക്കു പോയെന്നു കസ്റ്റഡിയിലുള്ളവർ പറയുന്നു. എടിഎം കവർച്ച നടത്തിയവർ സഞ്ചരിച്ചതു ദിവാൻകവലയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മണിപ്പുഴയിൽനിന്നു പിക്അപ് വാൻ മോഷ്ടിച്ചായതിനാൽ ബംഗാൾ സ്വദേശികളുടെ തിരോധാനം കൂടുതൽ സംശയത്തിനിടയാക്കിയിരിക്കുകയാണ്

തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന എട്ടംഗ ബംഗാളിസംഘം കഴിഞ്ഞ ഏഴിനാണു കോട്ടയത്തേക്കു പോയത്. ഇവർ ട്രെയിൻമാർഗം കോട്ടയത്തെത്തിയ ശേഷം ദിവാൻകവലയിലുള്ള ഒരു കോണ്‍ട്രാക്ടറുടെ കീഴിൽ കെട്ടിട നിർമാണജോലി ചെയ്തുവരികയാണ്. ഇതിനിടെയാണ് ഇവരിൽ മൂന്നു പേരെ കഴിഞ്ഞ 11 മുതൽ കാണാതായത്. 11നാണ് എടിഎം കവർച്ച നടന്നത്. അതാണ് സംശയത്തിനിടയാക്കുന്നത്. കെട്ടിട നിർമാണരംഗത്തു ജോലി ചെയ്യുന്ന ഇവർ ഒന്നോ രണ്ടോ ആഴ്ചയിൽ കൂടുതൽ ഒരിടത്തു തങ്ങുന്നവരല്ല.

തൃശൂർ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോ ഡ്രൈവർമാരിൽനിന്നാണു കുറെ പേർ കോട്ടയം മല്ലപ്പള്ളിയിലേക്കു പോയ വിവരം ലഭിച്ചത്. ഉടൻ പോലീസ് വിവരം കോട്ടയത്തു കേസ് അന്വേഷിക്കുന്ന ടീമിനു കൈമാറി. പോലീസ് അന്വേഷണത്തിൽ എട്ടംഗസംഘം മല്ലപ്പള്ളിയിലല്ല കോട്ടയം നഗരത്തിനുസമീപം ദിവാൻ കവലയിലാണ് എത്തിയതെന്നു വിവരം ലഭിച്ചു. അങ്ങനെയാണ് ദിവാൻ കവലയിലെ താമസസ്ഥലത്തുനിന്നു തിങ്കളാഴ്ച രാത്രി ബംഗാള്‌ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് എത്തുന്പോൾ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മറ്റു മൂന്നു പേർ എവിടെയെന്നു ചോദിച്ചപ്പോൾ അവർ നാട്ടിലേക്കു പോയെന്നാണു കസ്റ്റഡിയിലുള്ളവർ പറയുന്നത്. ഇതു ശരിയാണോയെന്ന അന്വേഷണത്തിലാണു പോലീസ്. നാട്ടിലെ ഇവരുടെ വിലാസവും ഫോണ്‍ നന്പരും മറ്റും ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. എടിഎമ്മുകളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കാണിച്ചെങ്കിലും കാണാതായവരല്ലെന്നാണു കസ്റ്റഡിയിലുള്ളവർ പറയുന്നത്.

കഴിഞ്ഞ 11നാണ് എറണാകുളം, തൃശൂർ ജില്ലകളിൽ എടിഎമ്മുകളിൽ കവർച്ച നടത്തുകയും കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിൽ കവർച്ചാശ്രമം നടത്തുകയും ചെയ്തത്. മണിപ്പുഴയിൽ പാർക്കു ചെയ്തിരുന്ന പിക്ക്അപ് വാൻ മോഷടിച്ച മൂന്നു പേർ ഉൾപ്പെടെയുള്ള സംഘമാണ് എടിഎം കവർച്ചയ്ക്കു പിന്നിലെന്നാണ് ഇതുവരെയുള്ള നിഗമനം. കോട്ടയത്തുനിന്നു പോയതു മൂന്നു പേരാണെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതു ദിവാൻകവലയിൽനിന്നു കാണാതായവരാണോയെന്നാണ് അറിയേണ്ടത്.

കോട്ടയത്തു കേസ് അന്വേഷിക്കുന്നതു ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. കഴിഞ്ഞ ദിവസം കൊച്ചി ഐജിയുടെ ഓഫീസിൽ ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ടീം വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.