ഡോ.തോമസ് തെന്നാട്ടിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നടുക്കത്തിൽ ജന്മനാട്
ഡോ.തോമസ് തെന്നാട്ടിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നടുക്കത്തിൽ ജന്മനാട്
Sunday, December 16, 2018 1:40 AM IST
ഏറ്റുമാനൂർ: ഗ്വാളിയർ ബിഷപ് ഡോ. തോമസ് തെന്നാട്ടിന്‍റെ അകാലവിയോഗം തെന്നാട്ട് കുടുംബത്തിനും ഏറ്റുമാനൂരിനും നടുക്കമായി. തവളക്കുഴി വള്ളിക്കാട് തെന്നാട്ട് കുടുംബാഗവും കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയിലെ ഏറ്റുമാനൂർ സെന്‍റ് ജോസഫ്സ് ഇടവകാംഗവുമായ ഡോ. തോമസ് തെന്നാട്ടിന്‍റെ വിയോഗവാർത്ത വെള്ളിയാഴ്ച അർധരാത്രിയോടെയാണു നാട്ടിൽ എത്തിയത്.

കഴിഞ്ഞ ദിവസവും കുടുംബവീട്ടിലുള്ള മൂത്ത സഹോദരൻ ജോസഫുമായി ബിഷപ് ഗ്വാളിയറിയിൽനിന്നു ഫോണിൽ സംസാരിച്ചിരുന്നു. നാലു സഹോദരിമാർകൂടി ഇവർക്കുണ്ട്. അടുത്ത മാസം വീട്ടിലെത്തുന്പോൾ കുടുംബാംഗങ്ങൾക്കു ഒരുമിച്ചു കാണാമെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്‍റെ വേർപാട് അറിഞ്ഞ് സഹോദരങ്ങളും ബന്ധുക്കളും ഇന്നലെ രാവിലെ വസതിയിലെത്തി.

ഗ്വാളിയറിൽ രൂപതയുടെ കീഴിലുള്ള സ്കൂളിന്‍റെ വാർഷിക ആഘോഷത്തിൽ പങ്കെടുത്തു മടങ്ങുന്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു കാറപകടം. തലയ്ക്ക് ഗുരുതരപരിക്കുകളോടെ ഗ്വാളിയർ സെന്‍റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചു മാസം മുന്പാണ് അദ്ദേഹം അവസാനമായി തവളക്കുഴിയിലെ കുടുംബ വീട്ടിലെത്തിയത്. ലാളിത്യവും പ്രാർഥനയും നിറഞ്ഞആളായിരുന്നു തോമാച്ചനെന്നു സഹോദരങ്ങൾ വിളിക്കുന്ന ഡോ.തോമസിന്‍റെ ജീവിതം. വീട്ടിലെത്തുന്പോൾ അദ്ദേഹം താമസിച്ചിരുന്ന മുറിയിൽ അലങ്കാരമായി വച്ചിരുന്നത് ഫ്രാൻസിസ് മാർപാപ്പയോടൊപ്പം അദ്ദേഹം വത്തിക്കാനിൽ നിൽക്കുന്ന ഒരു ഫോട്ടോ മാത്രമായിരുന്നു.

കഴിഞ്ഞ ആഴ്ച ഒൗദ്യോഗിക ആവശ്യങ്ങൾക്കു തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും വീട്ടിലേക്കു വരാൻ കഴിഞ്ഞിരുന്നില്ല. ജനുവരിയിൽ കുടുംബത്തിലെ ഒരു അംഗത്തിനു കടുത്തുരുത്തിയിൽ വൈദികപട്ടം നൽകുന്ന ചടങ്ങിൽ സംബന്ധിക്കാനിരിക്കെയാണു മരണം സംഭവിച്ചതെന്ന് സഹോദരൻ ജോസഫ് പറഞ്ഞു.

2017ൽ ഗ്വാളിയർ ബിഷപ്പായി സ്ഥാനമേറ്റ ശേഷം മാതൃ ഇടവകയായ ഏറ്റുമാനൂർ സെന്‍റ് ജോസഫ് ക്നാനായ പള്ളിയിൽ സ്വീകരണം നൽകിയിരുന്നു. നാട്ടിലെത്തുന്പോൾ ഇടവക പള്ളി സന്ദർശിക്കാനും ഇടവകാംഗങ്ങളെയും അയൽവാസികളെയും കണ്ടു സംസാരിക്കാനും മറന്നിരുന്നില്ല. ഗ്വാളിയറിൽ ചൊവ്വാഴ്ച നടക്കുന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാരോടൊപ്പം ഇടകവക പ്രതിനിധികളും പോകുമെന്നു വികാരി ഫാ. തോമസ് കരിന്പുംകാലായിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.