തൃശൂർ: പുതുതലമുറ ഗുരുത്വം മറക്കരുതെന്നു സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. മേരിവിജയം പുരസ്കാര സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വരുംതലമുറയെക്കൂടി ഓർത്തു പരിസ്ഥിതി സംരക്ഷിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. അപരനെ സഹായിക്കാനും അംഗീകരിക്കാനുമുള്ള സന്മനസ് നാം വളർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ മേരീവിജയം മാധ്യമ പുരസ്കാരം ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യുവിനു സമ്മാനിച്ചു.
മികച്ച സാമൂഹിക-സാംസ്കാരിക പ്രവർത്തനത്തിനുള്ള ദർശന അവാർഡ് പ്രഫ. പി.സി. തോമസ്, ആതുരസേവനത്തിനുള്ള അവാർഡ് റവ.ഡോ. ജോർജ് കണ്ണന്താനം, ദൈവശാസ്ത്ര ഗ്രന്ഥരചനയ്ക്കുള്ള അവാർഡ് റവ.ഡോ. സിറിയക് ഏലിയാസ് കണിച്ചായി സിഎംഐ എന്നിവർക്കു സമർപ്പിച്ചു.
മേരിവിജയം സാഹിത്യോത്സവം വിദ്യാഭ്യാസവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ പി. ചിത്രൻ നന്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ‘വക്രീകരിക്കപ്പെടുന്ന ഭാരതചരിത്രം’ എന്ന വിഷയത്തിൽ മുൻ വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുന്പളക്കുഴി, സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. പി.വി. കൃഷ്ണൻനായർ എന്നിവർ പ്രഭാഷണം നടത്തി.
മേരിവിജയം ചീഫ് എഡിറ്റർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ, മാനേജിംഗ് എഡിറ്റർ ബ്രദർ ജയിംസ് കാരിക്കാട്ടിൽ, മേരിവിജയം സാഹിത്യ സമിതി പ്രസിഡന്റ് അലക്സാണ്ടർ സാം, ജോയ് എം. മണ്ണൂർ, ഡോ. സി.കെ. തോമസ്, ബേബി മൂക്കൻ, ഡേവിസ് കണ്ണനായ്ക്കൽ, പ്രഫ. വി.പി. ജോണ്‍സ്, ഡോ.കെ.ജെ. കുഞ്ഞിപ്പാലു, ബ്രദർ വിക്ടർ കളന്പുകാട്ട്, ബ്രദർ എഡ്വിൻ, ജനറൽ കണ്‍വീനർ ജോണ്സണ് ആലപ്പാട്ട്, സെബി ഇരിന്പൻ, ഡോ. ഡെയ്സണ്‍ പാണേങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.