ടെഹ്റാൻ: ഇസ്രയേലിനൊപ്പം യുദ്ധത്തിൽ പങ്കുചേർന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൂതാട്ടം നടത്തുകയാണെന്ന് ഇറാൻ.

അമേരിക്കൻ നടപടിയുടെ പശ്ചാത്തലത്തിൽ ഇറാന്‍റെ പ്രത്യാക്രമണ ലക്ഷ്യങ്ങൾ വിപുലമായെന്നും ഇറേനിയൻ സെൻട്രൽ മിലിറ്ററി ഹെഡ്ക്വാട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഖാരി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ചൂതാട്ടക്കാരനായ ട്രംപാണ് യുദ്ധം തുടങ്ങിയതെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്നാണു സന്ദേശത്തിലെ മുന്നറിയിപ്പ്.

അതേസമയം, കടുത്ത മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അമേരിക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇറാൻ ഇതുവരെ മുതിർന്നിട്ടില്ല. ഗൾഫിലുടനീളം അമേരിക്കൻ സൈനിക താവളങ്ങളുണ്ടെങ്കിലും അവയ്ക്കു നേർക്ക് ഇറാൻ മിസൈലുകൾ പ്രയോഗിച്ചിട്ടില്ല. ഇറാൻ‌ പോറ്റിവളർത്തുന്ന സായുധ ഗ്രൂപ്പുകളും അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടില്ല.


സുപ്രധാന എണ്ണക്കടത്തുപാതയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന റിപ്പോർട്ടുകൾ ഇറാനിൽനിന്നു പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും നടപടികളുണ്ടായിട്ടില്ല.

ഇതിനിടെ, ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ അമേരിക്കയ്ക്കു താത്പര്യമില്ലെന്ന നിലപാട് പ്രസിഡന്‍റ് ട്രംപ് തിരുത്തിയിട്ടുണ്ട്. ഇറാനെ വീണ്ടും മഹത്വത്തിലേക്കു നയിക്കാൻ ഇപ്പോഴത്തെ ഭരണകൂടത്തിനു കഴിയുന്നില്ലെങ്കിൽ പുതിയ ഭരണകൂടം വരുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ട്രംപ് സോഷ്യൽ മീഡിയിലൂടെ ചോദിച്ചു.