കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമായി. അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3430 ഡോളറാണ്.

24 കാരറ്റ് സ്വര്‍ണവില ബാങ്ക് നിരക്ക് കിലോഗ്രാമിന് ഒരു കോടി രൂപ കടന്നിട്ടുണ്ട്. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്കു പ്രധാന കാരണം. ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 10.000 രൂപയും. വിലവര്‍ധനമൂലം വ്യാപാരതോതില്‍ കുറവ് വന്നിട്ടുണ്ട്.

മേയ് 15ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍നിന്ന് 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു.


ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും അന്താരാഷ്‌ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടുകുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്.

ഉയര്‍ന്ന വിലയില്‍ വന്‍കിട നിക്ഷേപകര്‍ ലാഭമെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൾ നാസര്‍ പറഞ്ഞു. ഇനി അടുത്തയാഴ്ച മാത്രമായിരിക്കും സ്വര്‍ണവിലയിലെ വ്യതിയാനങ്ങള്‍ക്ക് കൂടുതല്‍ സാധ്യത.