കോൽക്കത്ത: ഇന്ത്യയുടെ തേയില കയറ്റുമതി 2024ൽ ഉയർന്നു. ജനുവരി മുതൽ ഡിസംബർ വരെയുള്ള ഒരു വർഷത്തെ കാലയളവിൽ9.92 ശതമാനം ഉയർന്ന് 254.67 മില്യണ്‍ കിലോഗ്രാമിന്‍റെ കയറ്റുമതിയാണ് നടത്തിയത്. 2023ൽ 231.69 മില്യൺ കിലോഗ്രാമാണ് കയറ്റുമതി ചെയ്തത്.

ടീ ബോർഡിന്‍റെ പുറത്തുവിട്ട പുതിയ കണക്കിൽ വടക്കേയിന്ത്യയിൽനിന്നുള്ള ഉത്പാദനം 2023നെ അപേക്ഷിച്ച് 2024ൽ 9.79 ശതമാനം ഉയർന്ന് 154.81 മില്യണ്‍ കിലോഗ്രാമിലെത്തി. 2023 ജനുവരി മുതൽ ഡിസംബർ വരെ 141 മില്യണ്‍ കിലോഗ്രാമാണ് വടക്കേയിന്ത്യയിൽനിന്ന് ഉത്പാദിപ്പിച്ചത്.

2024ൽ ദക്ഷിണേന്ത്യയിലെ ഉത്പാദനവും വർധിച്ചു. 2023നേക്കാൾ 10.11 ശതമാനം ഉയർന്ന് 99.86 മില്യണ്‍ കിലോഗ്രാമിലെത്തി. മുൻവർഷമിത് 90.69 മില്യണ്‍ കിലോഗ്രാമായിരുന്നു.


2025ലെ ജനുവരി മുതൽ മാർച്ച് വരെയുള്ള ഉത്പാദനത്തിന്‍റെ താത്കാലിക കണക്കുകളും ബോർഡ് പുറത്തുവിട്ടു. ഈ മൂന്നു മാസത്തെ ഇന്ത്യയിലെ മൊത്തത്തിലുള്ള ഉത്പാദനം 69.22 മില്യണ്‍ കിലോഗ്രാമിലെത്തി. 2024ലെ ഇതേ കാലയളവിലെ 67.33 മില്യണിന്‍റെ ഉത്പാദനമാണ് നടന്നത്.

2025ലെ ആദ്യ മൂന്നു മാസങ്ങളിൽ വടക്കേയിന്ത്യയിലെ ഉത്പാദനം 14.38 ശതമാനം വർധിച്ച് 45.35 മില്യണ്‍ കിലോഗ്രാമിലെത്തി. 2024ലെ ഇതേകാലയളവിൽ 39.65 മില്യൺ കിലോഗ്രാമിന്‍റെ ഉത്പാദനമാണ് നടന്നത്. എന്നാൽ, ദക്ഷിണേന്ത്യയിൽ ഉത്പാദനത്തിൽ ജനുവരി മുതൽ മാർച്ച് വരെ 14.38 ശതമാനം ഇടിഞ്ഞ് 23.87 മില്യണ്‍ കിലോഗ്രാമിലെത്തി. മുൻ വർഷം ഇതേ കാലത്ത് 27.88 മില്യണ്‍ കിലോഗ്രാമാണ് ഉത്പാദിപ്പിച്ചത്.