മുംബൈ: 2025 മേയ് മാസത്തിൽ അവസാനിച്ച മൂന്ന് മാസത്തിനുള്ളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇക്വിറ്റി മാർക്കറ്റായി ഇന്ത്യ ഉയർന്നുവന്നുവെന്ന് റിപ്പോർട്ട്.

ഇന്ത്യൻ വിപണി യുഎസ് ഡോളർ മൂല്യത്തിൽ 16 ശതമാനം വരുമാനം നൽകി. ലോക (2%), വികസിത (2%), വളർന്നുവരുന്ന വിപണി (5%) സൂചികകളെ വളരെ പിന്നിലാക്കി.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കിൽ, ലോക, വികസിത വിപണികളിൽനിന്നു ലഭിച്ച 12 ശതമാനവുമായി താരതമ്യപ്പെടുത്തുന്പോൾ, 18 ശതമാനം മികച്ച വരുമാനവും, വളർന്നുവരുന്ന വിപണികളിൽ കണ്ട നാലു ശതമാനം വരുമാനത്തിന്‍റെ നാലിരട്ടിയിലധികം വരുമാനവും നേടി ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു.

മാർച്ച് 20ന് വിപണിയിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് ശേഷമുള്ള വരുമാനവും ഇന്ത്യയെ മുന്നിലെത്തിക്കുന്നു. ആഗോള സൂചികകളുടെ 18 ശതമാനത്തെ അപേക്ഷിച്ച് 23 ശതമാനം നേട്ടം നല്കി.

വിപണി മൂലധന വിഭാഗങ്ങളിലുടനീളമുള്ള പ്രകടനം ഇന്ത്യയുടെ മികവിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 21 ശതമാനം, മാർച്ച് 20 മുതൽ 39 ശതമാനം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 36 ശതമാനം എന്നിങ്ങനെ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് സ്മോൾ കാപ്സ് മികച്ച പ്രകടനം കാഴ്ചവച്ചു.


ഇക്കാലത്ത് മിഡ് കാപ്സ് യഥാക്രമം 17%, 36%, 32% എന്നിങ്ങനെ നേട്ടങ്ങൾ കൈവരിച്ചു. ലാർജ് കാപ്സ് പിന്നിലാണെങ്കിലും, ഇപ്പോഴും ഇരട്ടയക്ക വരുമാനം നേടി - മൂന്ന് മാസത്തിനുള്ളിൽ 13 ശതമാനം, മാർച്ച് 20 മുതൽ 26 ശതമാനം, അഞ്ച് വർഷത്തിനുള്ളിൽ 22 ശതമാനം എന്നിങ്ങനെ.

മേയ് മാസത്തിൽ മിക്ക ആഗോള വിപണികളും നേട്ടം രേഖപ്പെടുത്തിയപ്പോൾ, ചൈനീസ് വിപണിയിൽ രണ്ടു ശതമാനം ഇടിവുണ്ടായി. മേഖലാപരമായി, ഇന്ത്യയുടെ വ്യാവസായിക, മൂലധന വസ്തുക്കൾ, ടെലികോം മേഖലകൾ ശക്തമായ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി.

അതേസമയം എഫ്എംസിജി, ആരോഗ്യ സംരക്ഷണം, ഐടി തുടങ്ങിയ മേഖലകൾ പിന്നിലായി. ലോഹങ്ങൾ നേരിയ നഷ്ടത്തിൽ അവസാനിച്ചു, യൂട്ടിലിറ്റികൾ മാറ്റമില്ലാതെ നിന്നു.