മലാഗ: അര നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് ഡേവിസ് കപ്പ് കിരീടം ചൂടി ഇറ്റലി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 2-0ത്തിന് തോല്‍പ്പിച്ചാണ് ഇറ്റലിയുടെ കിരീട നേട്ടം.

ആദ്യ സിംഗിള്‍സില്‍ മത്തേവു അര്‍നാള്‍ഡി അലക്‌സി പോപ്പിറിനെ 7-5, 2-6,6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഇറ്റലിക്ക് മേല്‍ക്കൈ നേടിക്കൊടുത്തു. തുടര്‍ന്ന് നിര്‍ണായകമായ രണ്ടാം സിംഗിള്‍സില്‍ ലോക നാലാം നമ്പര്‍ താരം യാന്നിക് സിന്നര്‍ അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചതോടെ കിരീടം ഇറ്റലിക്കു സ്വന്തമാവുകയായിരുന്നു.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചതിന്‍റെ ആവേശത്തില്‍ മത്സരത്തിനിറങ്ങിയ സിന്നറിനു മുമ്പില്‍ ലോക 12-ാം നമ്പര്‍ താരവും ഓസ്‌ട്രേലിയന്‍ ഒന്നാം നമ്പറുമായി ഡിമിനോറിന് പിടിച്ചു നില്‍ക്കാനായില്ല. 6-3,6-0 എന്ന സ്‌കോറിനായിരുന്നു സിന്നറിന്‍റെ വിജയം.

ആദ്യ രണ്ടു മത്സരങ്ങളില്‍ ഇറ്റലി വിജയിച്ചതോടെ അവശേഷിച്ചിരുന്ന ഡബിള്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

1976ല്‍ ആദ്യമായി ഡേവിസ് കപ്പ് കിരീടം ചൂടിയതിനു ശേഷം ഇതുവരെ കിരീടം സ്വന്തമാക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞിരുന്നില്ല. ആ ഒരു ദുര്യോഗത്തിനാണ് ഇന്ന് അറുതിയായത്.

ഈ വിജയത്തോടെ 1977ലെ ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റതിന് മധുരപ്രതികാരം ചെയ്യാനും ഇറ്റലിക്കായി. ഇതിനു മുമ്പ് 1998ലാണ് ഇറ്റലി ഫൈനലിലെത്തിയത് എന്നാല്‍ അന്ന് സ്വീഡനോട് തോല്‍ക്കാനായിരുന്നു വിധി.