വിതുര കലുങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Wednesday, May 1, 2024 3:59 AM IST
വിതുര: പൊന്മുടി പാതയിലെ പ്രധാന കവലയായ വിതുര കലുങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പരിഹാരത്തിനായി പ്രഖ്യാപനങ്ങളും അളവെടുപ്പും സർവേകളും പല തവണ നടന്നെങ്കിലും ഫലം കണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അനധികൃത വാഹന പാർക്കിംഗും റോഡിന്‍റെ വീതിയില്ലായ്മയുമാണ് ഇവിടത്തെ ഗതാഗതക്കുരുക്കിനു പ്രധാന കാരണം. പാലോട്, നെടുമങ്ങാട്, പൊന്മുടി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു പ്രധാന റോഡുകളാണ് ജംഗ്ഷനിൽ വന്നു ചേരുന്നത്.

ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒന്നും തന്നെയില്ല. വിനോദസഞ്ചാര മേഖലയായ പൊന്മുടിയിലേക്കുള്ള ഏക മാർഗമായ ഈ റോഡിലൂടെ അവധി ദിവസങ്ങളിൽ നൂറു കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.

ഉന്നത പഠന കേന്ദ്രമായ ഐസറിലേക്കുള്ള വാഹനങ്ങളും ഇതു വഴിയുണ്ട്. താലൂക്കാശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകൾ ഉൾപ്പടെ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.

ബാങ്കുകളുടെയും എടിഎം കൗണ്ടറുകളുടെയും മുന്നിൽ ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നതോടെ കാൽനടയാത്രക്കാർ ഉൾപ്പടെ ദുരിതത്തിലാകുന്നു. താലൂക്കാശുപത്രി, പഞ്ചായത് ഓഫീസ്, സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ് എന്നിവ ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് സ്ഥിതി ചെയ്യുന്നത്. കാൽനടക്കാർ ഏറെയാണെങ്കിലും നടപ്പാതയില്ലാത്തതാണ് മറ്റൊരു പ്രശ്നം.
എംഎൽഎ ഫണ്ടുപയോഗിച്ചു മൂന്നു വർഷം മുമ്പ് രണ്ടു കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചത് മാത്രമാണ് നടന്ന പ്രവർത്തനം.