ശക്തമായ കാറ്റും മഴയും: വീടിനു മുകളിലേക്ക് മരം വീണു
Wednesday, May 1, 2024 3:59 AM IST
കിളിമാനൂർ: ശക്തമായ കാറ്റിലും മഴയിലും മരം വീടിനു മുകളിലേയ്ക്ക് വീണ് അപകടം. അപകടത്തിൽ വീട് തകർന്നു. ശക്തമായ കാറ്റിൽ ഏക്കർ കണക്കിന് വാഴകൃഷിയും നശിച്ചു. അടയമൺ വട്ടലിൽ ഷബ്ന മൻസിൽ നിസാറുദ്ദിന്‍റെ വീടിനു മുകളിലേക്കാണ് മരം വീണത്.

കഴിഞ്ഞ ദിവസത്തെ പെയ്ത വേനൽ മഴയിലും ശക്തമായ കാറ്റിലുമാണ് അപകടം നടന്നത്. അപകട സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന പുഷ്പയും രണ്ടു വയസുള്ള മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. അടയമൺ ഏലായിലെ ഒരു ഹെക്ടറിൽ അധികം പ്രദേശത്തെ രണ്ടായിരത്തിൽ അധികം വാഴകൃഷി പൂർണമായി നശിച്ചു.

വിളവെടുപ്പിന് പാകമായ വാഴകളാണ് നശിച്ചതിലേറെയും കൃഷി ഓഫീസർ സരിതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സലിൽ, വൈസ് പ്രസിഡന്‍റ് ഷീബ, വാർഡ് മെമ്പർ ആർച്ച രാജേന്ദ്രൻ, ഏലാ സമിതി പ്രസിഡന്‍റ് സോമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

കാട്ടാക്കട : ഇന്നലെ പെയ്ത വേനൽ മഴയിലും ഇടിമിന്നലിലും കുറ്റിച്ചൽ, പൂവച്ചൽ തുടങ്ങിയ പ്രദേശങ്ങളിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായി. ശക്തമായ കാറ്റിൽ പലയിടത്തും കൃഷിയിടങ്ങളിൽ വാഴകൾ ഒടിഞ്ഞു വീണു. കുറ്റിച്ചലിൽ പള്ളിത്തറ ജോണിയെന്നയാളുടെ വീടിനു സമീപം നിന്ന അക്കേഷ്യാമരം ഇടിമിന്നലിൽ വിണ്ടു കീറി.

സമീപത്ത് വീടുണ്ടായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ട് അപകടമുണ്ടായില്ല. കുറ്റിച്ചലിൽ മന്തിക്കളം, കോട്ടൂർ, പരുത്തിപ്പള്ളി, എന്നിവിടങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണു. നൂറുകണക്കിന് റബർ മരങ്ങളും നിലംപൊത്തി. ഇന്നലെ ഉച്ചക്കഴിഞ്ഞാണ് വേനൽ മഴശക്തമായത്. കള്ളിക്കാട് നെട്ടുകാൽത്തേരിയിൽ വീടിനു മുകളിൽ മരം വീണു.