നൊച്ചാട് സംഘർഷം : മൂന്ന് സിപിഎം പ്രവർത്തകരും റിമാൻഡിൽ
Monday, April 29, 2024 6:17 AM IST
പേരാമ്പ്ര: നൊച്ചാട് യുഡിഎഫ് പ്രവർത്തകരെ മർദിച്ച മൂന്ന് സിപിഎം പ്രവർത്തകർ റിമാൻഡിൽ. നൊച്ചാട് മമ്മളിച്ചാലിൽ മോഹനൻ, പുളിച്ചാൽ പുതിയേടത്ത് ഷിജു, നിലമ്പറ മീത്തൽ അർജുൻ എന്നിവരെയാണ് പേരാമ്പ്ര ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് മെഡിക്കൽ കോളജിൽ എത്തി റിമാൻഡ് ചെയ്തത്.

ഇതിൽ പുതിയേടത്ത് ഷിജുവിനെ കോഴിക്കോട് ജില്ലാ ജയിലിലും മറ്റു രണ്ടുപേരെ പോലീസ് സംരക്ഷണത്തിൽ മെഡിക്കൽ കോളജ് ആശുപത്രി സെല്ലിലേക്കും മാറ്റി. തെരഞ്ഞെടുപ്പ് ദിവസം രാത്രി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ അക്രമം നടത്തി എന്നാണ് കേസ്.

സംഭവത്തിൽ നാല് യുഡിഎഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം റിമാൻഡിലായിരുന്നു. സംഘട്ടനത്തിൽ ഗുരുതരമായി പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ എത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം നിലനിൽക്കുമ്പോഴാണ് സിപിഎം പ്രവർത്തകർക്കെതിരേയും നിയമ നടപടിയുണ്ടായത്.