എസിയുടെ കോപ്പർ വയറുകളും വയറിംഗ് കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ
Sunday, May 5, 2024 5:13 AM IST
താമരശേരി: ഈങ്ങാപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന ഹോട്ടലിൽ നിന്നും എസിയുടെ കോപ്പർ വയറുകളും വയറിംഗ് കേബിളുകളും മോഷ്ടിച്ച പ്രതിയെ താമരശേരി പോലീസ് അറസ്റ്റു ചെയ്തു.താമരശേരി കക്കാട് പുതുപ്പറമ്പിൽ പി.എസ്. ഷഹനാദിനെ (26) ആണ് ഇന്നലെ പുലർച്ചെ തിരുവമ്പാടിയിൽ നിന്ന് താമരശേരി ഡിവൈഎസ്പി എം.പി. വിനോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

മാർച്ച്‌ നാലിനു രാത്രിയാണ് ഹോട്ടൽ കെട്ടിടത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ കോപ്പർ കമ്പികൾ കളവ് പോയത്. സിസിടിവിയിൽ പതിഞ്ഞ അവ്യക്ത ചിത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് വിവിധയിടങ്ങളിലെ നിരവധി കാമറകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് പ്രതികളെ കുറിച്ച് സൂചന കിട്ടുന്നത്.

ഷഹനാദ് ഇതിന് മുന്പും കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞി‌ട്ടുണ്ട്. മോഷണത്തിനു ശേഷം കർണാടകയിൽ മംഗലാപുരത്തിനടുത്തു ഒളിവിൽ കഴിയുകയായിരുന്നു. രണ്ടു ദിവസം മുൻപ് കോഴിക്കോട് എത്തിയപ്പോഴാണ് പ്രതി പിടിയിലായത്.

കേസിൽ പുതുപ്പാടി സ്വദേശിയായ ഒരാൾ കൂടി ഇനിയും പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താമരശേരി ഇൻസ്‌പെക്ടർ കെ.ഒ. പ്രദീപ്, എസ്ഐമാരായ സജേഷ് സി. ജോസ്, രാജീവ്‌ ബാബു, പി. ബിജു, എൻ.എം. ജയരാജൻ, പി.പി. ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.