ചേകാടി വനപാതയിൽ കാട്ടാന ശല്യം രൂക്ഷം
Monday, April 29, 2024 6:40 AM IST
പുൽപ്പള്ളി: പഞ്ചയത്തിലെ വനഗ്രാമമായ പാളക്കൊലി-ചേകാടി റൂട്ടിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് പരാതി. മൂന്ന് വശംവനവും ഒരു വശം കബനി നദിയാൽ ചുറ്റപ്പെട്ട കിടക്കുന്നതും ഗോത്ര വിഭാഗങ്ങൾ തിങ്ങി പാർക്കുന്നതുമായ ചേകാടിയിലേക്കുള്ള വനത്തിലൂടെയുള്ള യാത്ര ഏറെ അപകടകരമായി മാറിയിരിക്കുകയാണന്ന് നാട്ടുകാർ പറയുന്നു.

രാവിലെയും രാത്രിയും കാട്ടാനയെ ഭയന്ന് ഇതുവഴി യാത്ര ചെയ്യാനാവുന്നില്ലെന്നാണു പ്രദേശത്തുകാരുടെ പരാതി. ഓട്ടോ ഉൾപ്പെടെ മറ്റ് നിരവധി വാഹനങ്ങൾക്ക് നേരെ ആനയുടെ അക്രമണം ഉണ്ടായി.

ഇതുവഴി ജോലിക്ക് പോകുന്ന തൊഴിലാളികളും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. പാളക്കൊല്ലി വഴി ചേകാടിയിലേക്കുള്ള റൂട്ടിൽ വെട്ടത്തൂർ, കുണ്ടുവാടി, പൊളന്ന വിലങ്ങാടി എന്നിവിടങ്ങളിലും പാക്കം വഴിയിൽ കുറുവ ദ്വീപിലും പന്നിക്കലിലും നിത്യവും ആനശല്യം രൂക്ഷമാണ്. സന്ധ്യ കഴിഞ്ഞാൽ പിന്നെ ചേകാടിയിലേക്ക് ചെറു വാഹനങ്ങൾ പോലും വരാറില്ല.