കൃഷിയിടത്തിൽ മയിലുകൾ കൂട്ടമായെത്തുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു
Monday, April 29, 2024 6:40 AM IST
പുൽപ്പള്ളി: കേരള, കർണാടക വനമേഖലകളിൽ പച്ചപ്പ് നഷ്ടമായതോടെ വനത്തിൽ നിന്നു മയിലുകൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്കിറങ്ങുന്നത് കർഷകരെ വലയ്ക്കുന്നു.

രാവിലെ മുതൽ തന്നെ കൃഷിയിടത്തിൽ കൂട്ടമായിറങ്ങുന്ന മയിലുകൾ വീട്ടുമുറ്റത്ത് പച്ചക്കറികളുൾപ്പടെ പൂർണമായി നശിപ്പിക്കുന്ന അവസ്ഥയാണ്. ആന, മാൻ, കാട്ടുപന്നി, കുരങ്ങു ശല്യത്തിന് പുറമെ മയിൽ ശല്യംകൂടി വർധിച്ചതോടെ കർഷകർ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.

വനാതിർത്തി വനപ്രദേശങ്ങളിൽ മയിലുകൾ വർധിച്ചതായാണ് നാട്ടുകാർ പറയുന്നത്.
കാടുകൾ വരണ്ടുണങ്ങാൻ തുടങ്ങിയതോടെ പച്ചപ്പ് നഷ്ടപ്പെട്ട് തീറ്റയൊന്നുമില്ലാതായതോടെയാണ് മയിലുകൾ കൂട്ടത്തോടെ നാട്ടിലേക്ക് പറന്നിറങ്ങുന്നത്. വനാതിർത്തിയിൽ ശല്യമില്ലാത്ത സ്ഥലങ്ങളിലാണ് മയിലുകളുടെ വാസം. കർഷകർ നട്ട് പിടിപ്പിച്ച പച്ചക്കറികളും ചെടികളുമെല്ലാം തിന്ന് നശിപ്പിക്കുകയാണ് മയിലുകൾ.

സ്വന്തം കൃഷിയിടത്തിൽ കൃഷി ചെയ്ത് അവ സംരക്ഷിക്കാൻ വലയും വേലിയും നിർമിക്കേണ്ട അവസ്ഥയിലാണ് കർഷകർ. പുൽപ്പള്ളി ടൗണിലെ കൃഷിയിടങ്ങളിൽ പോലും രാപകലില്ലാതെ മയിലുകൾ ഇറങ്ങുന്നത് മയിലുകളെ പ്രതിസന്ധിയിലായിരിക്കുകയാണ്.