കർഷക സംഘം നേതാക്കൾ കൊളവള്ളി സന്ദർശിച്ചു
Tuesday, April 30, 2024 1:52 AM IST
പുൽപ്പള്ളി: വ്യാപകമായി എണ്ണത്തിൽ പെരുകിയ കടുവകളെ പിടികൂടി ജനജീവിതത്തിന് പ്രയാസം സൃഷ്ടിക്കാത്ത സാഹചര്യങ്ങളിലേക്ക് മാറ്റുന്നതിന് അടിയന്തര സംവിധാനമുണ്ടാകണമെന്ന് കേരള കർഷക സംഘം ആവശ്യപ്പെട്ടു.

കൊളവള്ളിയിലെ കളപ്പുരക്കൽ ജോസഫിന്‍റെ പശുക്കളെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലം സന്ദർശിച്ച ശേഷമാണ് കർഷക സംഘം നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്ടിൽ മിക്ക പ്രദേശത്തും അതിരൂക്ഷമായ കടുവാ ആക്രമണത്തെ തുടർത്ത് മനുഷ്യ ജീവനും അവരുടെ ജീവനോപാദികൾക്കും കടുത്ത നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ബന്ദിപ്പൂർ കടുവാസങ്കേതം മുതൽ പിന്നീട് പലതവണയായി പ്രഖ്യാപിച്ച നാഗർഹോള, സത്യമംഗലം, ആനമല, മുതുമല എന്നീ അഞ്ച് പ്രോജക്ടുകളാണ് വയനാടിന് ചുറ്റുമുള്ളത്. വയനാട് വന്യജീവി സങ്കേതത്തിന്‍റെ പലവിധ സവിശേഷതകൾ കൊണ്ട് കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കടുവകൾ ഇങ്ങോട്ട് കടന്നുവരുന്നതും പ്രയാസമുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ജില്ലാ പ്രസിഡന്‍റ് എ.വി. ജയൻ, ബിനേഷ് പാടിച്ചിറ, പി.ടി. പൗലോസ്, അമൽ സിതാമൗണ്ട് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.