കുടിവെള്ളംമു‌ട്ടി 125 കുടുംബങ്ങൾ
Friday, May 3, 2024 1:46 AM IST
ഇരിട്ടി: പാലം നിർമാണത്തിനെ തുടർന്ന് 125 കുടുംബങ്ങൾ ഒന്നരമാസമായി കുടിവെള്ളമില്ലാതെ വലയുന്നു. ആറളം പഞ്ചായത്തിലെ തോട്ടുകടവിലെ പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചതോടെ ആറളം ജലനിധിയുടെ പൂതക്കുണ്ട് ജലനിധി സമിതിയുടെ കീഴിലെ മൂന്നുകിലോമീറ്റർ ദൂരത്തിലെ കുടുംബാംഗങ്ങളാണ് വെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. പഴയ പാലം പൊളിച്ചതിനോടൊപ്പം പാലത്തിലൂടെയുള്ള പൈപ്പ് ലൈനും പൊളിച്ചുമാറ്റിയതാണ് പ്രതിസന്ധിക്ക് കാരണം.

പാലം പൊളിക്കുന്നതിന് മുന്പ് കരാറുകാരൻ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് പൈപ്പുകൾ മുഴുവൻ പൊളിച്ചുമാറ്റിയതെന്ന് ഉപഭോക്താക്കൾ പരാതി പറയുന്നു.

കടുത്ത വേനലിൽ കുടിവെള്ളം മുട്ടിയതോടെ ദൂരദിക്കുകളിൽ നിന്നും വെള്ളമെത്തിച്ചാണ് ദൈനംദിന കാര്യങ്ങൾക്ക് നിർവഹിക്കുന്നത്. വെള്ളം ഇല്ലാതായതോടെ ഒരുകുടുംബം വാടക വീട്ടിലേക്ക് താമസം മാറിയതായും നാട്ടുകാർ പറയുന്നു. ജില്ലാ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന പാലത്തിൽ ജലനിധിയുടെ പൊട്ടിയ പൈപ്പ് നേരെയാക്കാൻ എസ്റ്റിമേറ്റിൽ തുകയില്ലന്നാണ് കരാറുകാരൻ പറയുന്നതെന്നും നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ സമരത്തിലേക്ക്

പാലവും കുടിവെള്ളവും ജനങ്ങൾക്ക് ഒരേപോലെ പ്രാധാന്യം അർഹിക്കുന്നതാണെന്നും പൊട്ടിച്ചുമാറ്റിയ പൈപ്പ് പുനഃസ്ഥാപിച്ചില്ലെങ്കിൽ നിർമാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമര പരിപാടിയിലേക്ക് നീങ്ങുമെന്നും ഉപഭോക്താക്കൾ പറഞ്ഞു. ആറളം പഞ്ചായത്തിലെ ജൽജീവൻ മിഷന്‍റെ 100 കണക്ഷൻ ഉൾപ്പെടെയാണ് പാലത്തിന്‍റെ ഭാഗമായി നിർമാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയത്.

അധികാരികൾ ഇടപെട്ട് അടിയന്തരമായി കണക്‌ഷൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മൂന്ന് കിലോമീറ്റർ ദൂരം പമ്പിംഗ് നടക്കാതെ വന്നതോടെ ശേഷിക്കുന്ന ഭാഗത്ത് വെള്ളത്തിന്‍റെ സമ്മർദം അധികമായതോടെ നിരന്തരമായി പൈപ്പിൽ പൊട്ടൽ സംഭവിക്കുകയും ചെയ്യുന്നുണ്ട്.ആറളം ജലനിധി പ്രസിഡന്‍റ് എം. ശശീന്ദ്രൻ, സെക്രട്ടറി എൻ. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നത്.