ദേശീയ ചിത്രരചനാ മത്സരത്തിൽ സഹോദരങ്ങൾക്ക് മികച്ച നേട്ടം
Tuesday, May 7, 2024 1:21 AM IST
ചെറുപുഴ: കേരളാ ചിത്രകലാമണ്ഡലം വേലുത്തമ്പി ജയന്തിയോടനുബന്ധിച്ച് നടത്തിയ ദേശീയ പെയിന്‍റിംഗ് മത്സരത്തിൽ എൽപി, യുപി വിഭാഗങ്ങളിൽ കണ്ണൂർ തിരുമേനി സ്വദേശികളും സഹോദരങ്ങളുമായ ആൽഫിയ ആന്‍റണിക്കും ആൽബിൻ ആന്‍റണിക്കും മൂന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിൽ നിന്നും കുട്ടികൾ സർട്ടിഫിക്കറ്റുകളും ട്രോഫികളും ഏറ്റുവാങ്ങി. പ്രശസ്ത കവി സുദർശൻ കാർത്തികപറമ്പിൽ, ഡോ. എം.ആർ. തമ്പാൻ, സാഹിത്യകാരൻ ഡോ. വിളക്കുടി രാജേന്ദ്രൻ, കാർട്ടൂണിസ്റ്റ് ജി. ഹരി, പത്രപ്രവർത്തകർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

യുപി വിഭാഗത്തിൽ "ഒരു കുതിരയുടെ വേനൽകാലസ്വപ്നം' എന്ന ചിത്രത്തിനും എൽപി വിഭാഗത്തിൽ "തേൻ കുടിക്കാൻ മത്സരിക്കുന്ന പൂമ്പാറ്റകൾ' എന്ന ചിത്രത്തിനുമാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടന്ന സംസ്ഥാനതല മത്സരത്തിലും ഈ സഹോദരങ്ങൾ മൂന്നാംസ്ഥാനം നേടിയിരുന്നു. തിരുമേനി സെന്‍റ് ആന്‍റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളായ ഇരുവരും തിരുമേനിയിലെ മരോട്ടിയാംകുളം ആന്‍റണി-സംഗീത ദന്പതികളുടെ മക്കളാണ്.