കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ
Wednesday, May 8, 2024 10:22 PM IST
ഇരിട്ടി: അറബിയിൽ നിന്ന് ചൊവ്വാഴ്ച കാണാതായ വിദ്യാർഥിനിയെ കൂട്ടുപുഴയിലെ ബാരാപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. നടുവിലെ പുരയ്ക്കൽ രതീഷ്-സിന്ധു ദന്പതികളുടെ മകൾ ദുർഗ(15) യെയാണ് കൂട്ടുപുഴ പുതിയ പാലത്തിനു സമീപം ബാരപുഴയിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചമുതൽ ദുർഗയെ കാണാനില്ലായിരുന്നു.അച്ഛൻ രതീഷിന്‍റെ പരാതിയിൽ ഉളിക്കൽ പോലീസും നാട്ടുകാരും അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ദുർഗ സമീപത്തെ ടൗണിൽനിന്നും ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ഇറങ്ങുകയായിരുന്നു.

രക്തം ടെസ്റ്റ് ചെയ്യാൻ പോകണമെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചത്. കൂട്ടുപുഴയിൽ എത്തി ഡ്രൈവറുടെ ഫോണിൽനിന്നും അച്ഛനെയും വിളിച്ചിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ പെൺകുട്ടി കൂട്ടുപുഴ പാലത്തിന് മുകളിലൂടെ നടന്ന് മാക്കൂട്ടം ഭാഗത്തേക്ക് പോകുന്നത് ചിലർ കണ്ടിരുന്നു. സമീപത്തെ നിരീക്ഷണ കാമറകളിൽ നിന്നും ഈ ദൃശ്യം ലഭിച്ചിട്ടുണ്ട്.

മാക്കൂട്ടത്തെ വനംവകുപ്പിന്‍റെ ചെക്ക് പോസ്റ്റിലെ നിരീക്ഷണ കാമറ പരിശോധിച്ചെങ്കിലും അതുവഴി കടന്നുപോയതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . കൂട്ടുപുഴ പാലത്തിന് സമീപം വച്ച് ഏതെങ്കിലും വാഹനത്തിൽ മൈസൂരുവിലേക്കോ മംഗളൂരുവിലേക്കോ പോയിരിക്കാമെന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

ഇന്നലെ രാവിലെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വാഹനം നിർത്തി പുഴയിലേക്ക് ഇറങ്ങിയ യുവാക്കളാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഇരിട്ടി, ഉളിക്കൽ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ദുർഗയാണെന്ന് തിരിച്ചറിഞ്ഞത്. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യയുടെയും മറ്റു പോലീസുദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇരിട്ടി ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ എൻ.ജി. അശോകൻ, കെ.വി. തോമസ് , പി.വി. അനോഗ് ,ടി.ജെ. റോബിൻ , ജസ്റ്റിൻ ജയിംസ് ,ഹോം ഗാർഡ് ശ്രീജിത്ത് എന്നിവർ ചേർന്നാണ് മൃതദേഹം പുഴയിൽ നിന്നും പുറത്തേക്ക് എടുത്തത്. ദർശന, ദർശൻ എന്നിവർ ദുർഗയുടെ സഹോദരങ്ങളാണ്.