കണ്ണൂർ: കോട്ടയം അതിരൂപത 2016 മുതൽ നടപ്പിലാക്കിവരുന്ന കാരുണ്യദീപം പദ്ധതിയോട് ചേർന്ന് ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയിൽ തന്റെ പൗരോഹിത്യ സുവർണ ജൂബിലിയുടെ ഭാഗമായി ചങ്ങലീരി ഫൊറോനയിലെ ചങ്ങലീരി, ചുള്ളിയോട്, മംഗലഗിരി, കാന്തളം, രാജഗിരി, അമരന്പലം, മുണ്ടേരി, മൈലംപള്ളി എന്നീ ഇടവകകളിലെ വരുമാന മാർഗമില്ലാത്തവരും നിർധനരുമായ കുടുംബങ്ങൾക്ക് നല്കുന്നതിനായി 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ചങ്ങലീരി ഫൊറോനയിലെ കാന്തളം തിരുഹൃദയ പള്ളിയിൽ നടന്ന ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് കുടുംബസംഗമത്തിൽ വച്ചാണ് ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയിൽ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിൻ കൂട്ടകല്ലുങ്കലിന് ചെക്ക് കൈമാറിയത്. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത ബിഷപ് മാർ. മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
കെസിസി ചങ്ങലീരി ഫൊറോന പ്രസിഡന്റ് ടി.ടി. തങ്കച്ചൻ തേക്കിലക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ജോയി കട്ടിയാങ്കൽ, ഫാ. കുര്യൻ ചൂഴിക്കുന്നേൽ, ഫാ. ബിനു ഉറുന്പിൻകരോട്ട്, കെസിസി അതിരൂപതാ പ്രസിഡന്റ് ബാബു പാറന്പടത്തുമലയിൽ, ബേബി മുളവേലിപുറം, ജോസ് കണിയാപറന്പിൽ, ബിൻസി ഷിബു മാറികവീട്ടിൽ, സിമി ജോഷി ചെന്പകത്തടത്തിൽ, ബീന ബേബി മുകുളേൽ, ബോണി ടോമി പടിയാനിക്കൽ, സാബു കാരിശേരിക്കൽ, ബിജു മുളയിങ്കൽ എന്നിവർ പങ്കെടുത്തു. കാരുണ്യദീപം പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 2,500 രൂപ വീതം സഹായം നല്കും.