അഞ്ചൽ ഗവ. ആശുപത്രിയിൽ ജീവനക്കാരില്ല; രോ ഗികൾ വലയുന്നു
Tuesday, April 30, 2024 11:20 PM IST
അഞ്ചൽ: ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തത് അഞ്ചൽ സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നു. രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരുടെ സേവനം ആശുപത്രിയിലില്ല. ഫാർമസിസ്റ്റോ, നഴ്‌സിങ്‌ ജീവനക്കാരോ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു.
മരുന്നുവാങ്ങാൻ ഫാർമസിയുടെ മുന്നിൽ രോഗികൾ മണിക്കൂറോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണുള്ളത്. ഫാർമസിയിൽ ജീവനക്കാർ ഇല്ലാത്തതുകൊണ്ട് പലപ്പോഴും അടഞ്ഞുകിടക്കുന്നു.
അഞ്ചൽ ബ്ലോക്ക് പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലെയും സാധാരണക്കാരായ ജനങ്ങൾ ഇവിടെയാണ് ചികിത്സതേടിയെത്തുന്നത്.

ആശുപത്രിയിൽ ലാബ് പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗികൾക്ക് പലപ്പോഴും അതിന്‍റെ പ്രയോജനം ലഭിക്കാറില്ല. സ്വകാര്യ ലാബുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്. ആറ് ഡോക്ടർമാരുണ്ടെങ്കിലും പലരെയും ഇവിടെ കാണാറില്ല. ഗൈനക്കോളജി, സിവിൽ സർജൻ, ഇഎൻടി ഡോക്ടർമാരെ നിയമിക്കണമെന്ന നീണ്ടനാളായി രോഗികളും പ്രദേശവാസികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്നില്ല.

അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലാണ് അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രം. ദിനേന എഴുന്നൂറോളം ഒപി നടക്കുന്ന ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്നും രോഗികൾ ആവശ്യപ്പെടുന്നു.

പ്രസവംമുതൽ പോസ്റ്റുമോർട്ടംവരെ നടന്നിരുന്ന ആശുപത്രിയിൽ ഇപ്പോൾ കിടത്തിചികിത്സപോലും വേണ്ടരീതിയിൽ ലഭിക്കുന്നില്ലെന്നാണ് പരാതി. ആശുപത്രിയിൽ എത്തുന്നവർക്ക് മരുന്ന് പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥയാണ്. ഡോക്ടർ നിർദേശിക്കുന്ന എല്ലാമരുന്നുകളും ഇല്ല എന്നുള്ളതും രോഗികളെ ദുരിതത്തിലാക്കുന്നു.