മിനി മാസ്റ്റ് വിവാദം: പഞ്ചായത്ത് വാദങ്ങൾ തെറ്റെന്ന് കെഎസ്ഇബി രേഖകൾ
Tuesday, April 30, 2024 11:20 PM IST
ചാത്തന്നൂർ: സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിവാതുക്കൽ എംപി ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് ഒരേ സ്ഥലത്ത് 2 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ഇടയായ സാഹചര്യത്തിൽ പഞ്ചായത്തിന്‍റെ വാദങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്ന കെഎസ്ഇബി രേഖകൾ.

2023 സെപ്റ്റംബറിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. എംപി ഫണ്ട് ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് മറ്റൊരു മിനി മാസ്റ്റ് ലൈറ്റ് അതേ സ്ഥലത്ത് സ്ഥാപിക്കപ്പെടുകയുണ്ടായി.

ആന്‍റികറപ്ഷൻ പീപ്പിൾസ് മൂവ്മെന്‍റ് പ്രശ്നത്തിൽ ഇടപെട്ടതോടെ സംഭവം വിവാദമായി. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് നിലപാടെടുത്തു.

പഞ്ചായത്തുവാദം തെറ്റായിരുന്നുവെന്നും പഞ്ചായത്ത് സമർപ്പിച്ച ഷെഡ്യൂൾ ടു എഗ്രിമെന്‍റ് പ്രകാരമാണ് ലൈറ്റ് സ്ഥാപിച്ചതെന്നും കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയർ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

വിവാദത്തെ തുടർന്ന് പഞ്ചായത്തു തന്നെ ലൈറ്റുകൾ ഇളക്കി മാറ്റുകയുണ്ടായി. സ്ഥാപിക്കാൻ ചെലവായ 60385 രൂപ കളക്ടറാണ് കെഎസ്ഇബിയിൽ അടച്ചതെന്നും ഇളക്കി മാറ്റാൻ ചെലവായ 2042 രൂപ ചാത്തന്നൂർ പഞ്ചായത്താണ് കെട്ടിവച്ചതെന്നും മറുപടിയിൽ പറഞ്ഞിരിക്കുന്നു. ആസൂത്രണ വൈകല്യം മൂലമാണ് 62427 രൂപ പൊതു ഖജനാവിന് നഷ്ടമാകാൻ ഇടയാക്കിയതെന്നും ഉത്തരവാദപ്പെട്ടവരിൽ നിന്നും തുക ഈടാക്കാൻ നടപടി ഉണ്ടാകണമെന്നും ആന്‍റികറപ്ഷൻ പീപ്പിൾസ് മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് ജി .ദിവാകരൻ ആവശ്യപ്പെട്ടു.