ഇല്ലിമല- നാക്കട റോഡിനു ശാപമോക്ഷം
Tuesday, May 14, 2024 10:52 PM IST
ചെങ്ങന്നൂർ: പാണ്ടനാട് പരുമല-മാന്നാർ-ചെങ്ങന്നൂർ റോഡിനെ നാക്കടയുമായി ബന്ധിപ്പിക്കുന്ന പാണ്ടനാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ഇല്ലിമല-നാക്കട റോഡിന്‍റെ പുനർനിർമാണം തുടങ്ങി. ഇല്ലിമല മുതൽ നാക്കട വരെയുള്ള ഭാഗം തകർന്നിട്ട് വർഷങ്ങളായി.

പത്തുവർഷങ്ങൾക്കു മുമ്പ് ചെയ്ത ടാറിംഗ് കഴിഞ്ഞവർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ടാറും മെറ്റലും ഇളകി തകർന്നു തരിപ്പണമായതിനാൽ സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു.

പ്രധാന റോഡിൽനിന്നു സർക്കാർ ഹോമിയോ ഡിസ്പൻസറിയിലേക്കുള്ള സമീപനപാത കൂടിയാണിത്. വെള്ളപ്പൊക്ക കാലത്ത് നാക്കട നിവാസികളും മുട്ടാണി കോളനി നിവാസികളും സുരക്ഷിതമായി ഉയർന്ന പ്രദേശമായ ഇല്ലിമല പാലത്തിൽ എത്താൻ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

നീണ്ട കാത്തിരിപ്പിനുശേഷം റോഡിന്‍റെ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ചു. പഞ്ചായത്തിന്‍റെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗിച്ചാണ് പണികള്‍ നടത്തുന്നത്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പമ്പാ റസിഡന്‍റ്സ് ഫോറം നിരവധി നിവേദനങ്ങൾ അധികൃതര്‍ക്ക് നല്‍കിയിരുന്നു.