മണിമല കാർഷിക വിപണി മുന്നേറ്റപാതയിൽ
Sunday, April 28, 2024 10:10 PM IST
മണിമല: മണിമല കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ 11 വർഷം മുന്പ് ആരംഭിച്ച കാർഷിക വിപണി വലിയ മുന്നേറ്റത്തിൽ.

ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനും പൊതുമാർക്കറ്റിൽ വിലനിലവാരം നിയന്ത്രിക്കുന്നതിനുമായി മണിമലയിലെ കർഷക കൂട്ടായ്മയാണ് കർഷക വിപണി ആരംഭിച്ചത്.

മണിമലയിലെ ചെറുകിട, വൻകിട കർഷകർക്കെല്ലാം തന്നെ ആശ്വാസമായി എല്ലാ ബുധനാഴ്ചയും രാവിലെ ഏഴുമുതൽ ആരംഭിക്കുന്ന വിപണി മണിമല മാര്‍ക്കറ്റ് ജംഗ്ഷനടുത്തുള്ള പഞ്ചായത്ത് സ്റ്റേഡിയത്തിന്‍റെ സമീപമാണ് പ്രവർത്തിക്കുന്നത്.

ജനങ്ങൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനുവേണ്ടി വീടുകളിലെ കൃഷിയിൽനിന്ന് ലഭിക്കുന്ന വിളകൾ എത്ര ചെറുതും വലുതുമായ അളവിലും ഇവിടെ സ്വീകരിക്കുന്നതും പ്രത്യേകം പേരെഴുതി തയാറാക്കി ലേലം ചെയ്ത് ആവശ്യക്കാർക്കു നൽകിയും വരുന്നു.

ഓരോ കൃഷിവിളകൾക്കും ലേലം വിളിച്ചു ലഭിക്കുന്ന തുക മുഴുവനും കൃഷിക്കാരനു നൽകുന്നതുമൂലം മണിമലയിലെയും പരിസരപ്രദേശത്തെയും കൃഷിക്കാർ അവരുടെ വിളകളുമായി രാവിലെ തന്നെ എത്തിച്ചേരും.

കടുത്ത ചൂടിലും മണിമലയിലെ കർഷകവിപണിയിൽ പച്ചക്കറികൾ ധാരാളമായി എത്തുന്നുണ്ട്. കഷ്ടപ്പെട്ട് ഉത്‌പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ന്യായവില കിട്ടുന്നതിനാൽ കർഷകർക്ക് ഇവിടെ പരാതി‍യില്ല. ചേന,ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങൾ അടുത്ത കാലത്തായി കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. മുട്ട, തേൻ, ചക്ക, വാഴക്കുല, വള്ളിപ്പയർ, പടവലങ്ങ, മാങ്ങ തുടങ്ങിയവ ലേലംകൊള്ളുന്നവരുടെ വാശി മണിമല കാർഷിക വിപണിയെ ഉഷാറാക്കുന്നു.