തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന് വിറളിപിടിച്ചു: പ്രഫ. ലോപ്പസ് മാത്യു
Sunday, April 28, 2024 11:07 PM IST
പാലാ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം വിറളിപൂണ്ട യുഡിഎഫിനെയും നേതാക്കളെയുമാണു കാണുന്നതെന്നും പോളിംഗ് ബൂത്തില്‍ തങ്ങളുടെ വോട്ടര്‍മാരെ എത്തിക്കാന്‍ പരാജയപ്പെട്ടതിന്‍റെ ജാള്യത മറയ്ക്കാനാണ് ശ്രമമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു.

മത്സരിച്ച സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിക്ക് വോട്ടര്‍മാരെ ബൂത്തില്‍ എത്തിക്കാനുള്ള സംഘടനാ സംവിധാനമില്ലാതെ പോയതും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അതൃപ്തിയും അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതും കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ യോജിപ്പില്ലായ്മയുമാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണം.

ഭരണവിരുദ്ധവികാരം ചില ബാഹ്യശക്തികളുടെ പിന്തുണയോടെ സൃഷ്ടിക്കാമെന്നുള്ള യുഡിഎഫ് നേതാക്കളുടെ വ്യാമോഹം വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു.യുഡിഎഫ് അനുഭാവികള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നത് മണ്ഡലത്തില്‍ ഉടനീളം പ്രകടമായിരുന്നു.

യുഡിഎഫിന്‍റെ കൊട്ടിക്കലാശം പൊളഞ്ഞതു മറച്ചുപിടിക്കാനുള്ള ശ്രമമാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ നടത്തുന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ യുഡിഎഫിന്‍റെ കൊട്ടിക്കലാശം അമ്പേ പരാജയപ്പെട്ടു.

വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ ലീഡ് നേടും. പുതുപ്പള്ളിയില്‍ യുഡിഎഫിന് ലഭിച്ച ലീഡ് മൂന്നിലൊന്നായി കുറയുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ തോമസ് ചാഴികാടന്‍ വിജയിക്കുമെന്നും ലോപ്പസ് മാത്യു പറഞ്ഞു.