തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേട്; ഓംബുഡ്സ്മാനിൽ വീണ്ടും പരാതി
Tuesday, April 30, 2024 11:21 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് വീണ്ടും ഓംബുഡ്സ്മാന് പരാതി. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്തു കമ്മിറ്റി പ്രസിഡന്‍റ് ഒ.എസ്. ബിനുവാണ് ഓംബുഡ്സ്മാന് വീണ്ടും പരാതി നൽകിരിക്കുന്നത്.

ഏയ്ഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പ് രൂപവത്കരിച്ച് 2017-18 മുതൽ രണ്ടുവർഷം നടത്തിയ മെറ്റീരിയൽ വർക്കിൽ ക്രമക്കേടു നടന്നതായി പഞ്ചായത്ത് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2.85 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്‍റേണൽ വിജിലൻസ് സെൽ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീലേഖയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി 2,67,132 രൂപയുടെ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും തുക കുറ്റക്കാരിൽനിന്നു തിരിച്ചുപിടിക്കാൻ ജില്ലാ കളക്ടർ ഉത്തരവു നൽകുകയും ചെയ്തിരുന്നു. അഞ്ച് താത്കാലിക ജീവനക്കാരെയും പിരിച്ചു വിട്ടു.

അതിനിടെ, സത്യപ്രതിജ്ഞ ചെയ്ത ദിവസം ഉൾപ്പെടെ ഒൗദ്യോഗിക പരിപാടികളിൽ പങ്കെടുത്ത ദിവസങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിൽ പണി ചെയ്തുവെന്ന് രേഖയുണ്ടാക്കി പ്രസിഡന്‍റടക്കമുള്ള പഞ്ചായത്ത് അംഗങ്ങൾ കൂലി കൈപ്പറ്റിയെന്ന ഗുരുതരമായ പരാതിയും ഉയർന്നു.

തുടർന്ന് വിശദമായ അന്വഷണം നടത്താൻ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഓംബുഡ്സ്മാൻ ഉത്തരവായി. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നിർദേശം.

എന്നാൽ, അഞ്ചു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെത്തുടർന്നാണ് വീണ്ടും ഓംബുട്സ്മാന് പരാതി നൽകിയിരിക്കുന്നത്.