ആര്‍.എല്‍.വി. രാമകൃഷ്ണന്‍റെ പരാതിയിലെ ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Saturday, May 4, 2024 4:37 AM IST
കൊച്ചി: നര്‍ത്തകി സത്യഭാമക്കെതിരെ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലെ ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്‍റെ ഉത്തരവ്.

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെ വ്യക്തിപരമായി അവഹേളിക്കുന്ന വിധമുള്ള പരാമര്‍ശം സത്യഭാമ നടത്തിയത്. തുടര്‍ന്ന് രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയായിരുന്നു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ നടത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

പട്ടിക വിഭാഗക്കാര്‍ക്കെതിരായ കുറ്റകൃത്യം തടയല്‍ നിയമം പ്രഥമദൃഷ്ട്യാ ബാധകമാവില്ല. ഏതെങ്കിലും വ്യക്തിയുടെ പേര് പരമാര്‍ശിച്ചിട്ടില്ല. ആരെയെങ്കിലും തിരിച്ചറിയുന്ന തരത്തില്‍ വാക്കുകള്‍ ഉപയോഗിച്ചിട്ടുമില്ലെന്നുമായിരുന്നു സത്യഭാമയുടെ വാദം.

എന്നാല്‍ ഹര്‍ജിക്കാരിയും അപമാനിക്കപ്പെട്ടയാളും കലാകാരന്‍മാരാണെന്ന് വിസ്മരിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരന്‍ താമസിക്കുന്നിടം പരാമര്‍ശിച്ച് ആളെ തിരിച്ചറിയുന്ന വിധം തന്നെയാണ് പ്രതി വ്യക്തി ആക്ഷേപം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് ഹര്‍ജിയില്‍ വിശദീകരണം തേടിയ കോടതി ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.