നവജാത ശിശുവിന്‍റെ കൊലപാതകം: ലൈംഗിക പീഡനം: യുവതിയുടെ മൊഴിയില്‍ പോലീസ് അന്വേഷണം
Saturday, May 4, 2024 4:37 AM IST
കൊച്ചി: നവജാത ശിശുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത യുവതി നേരത്തെ ലൈംഗിക പീഡനത്തിന് ഇരയായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തും. താന്‍ ബലാത്സംഗത്തിന് ഇരയായെന്നു യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു.

ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയെന്നു കരുതുന്ന യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസിന്‍റെ നിരീക്ഷണത്തിലുള്ള ഇയാളെ യുവതിയില്‍ നിന്നുള്ള കൂടുതല്‍ മൊഴിയെടുപ്പിനു ശേഷമാകും കസ്റ്റഡിയിലെടുക്കുക.

ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാകും കൂടുതല്‍ തെളിവെടുപ്പും തുടര്‍നടപടികളും ഉണ്ടാവുകയെന്നു പോലീസ് പറഞ്ഞു.കൊലപാതക കുറ്റം ചുമത്തപ്പെട്ട യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

‘അസ്വാഭാവികത ഒന്നും തോന്നിയില്ല'

കൊച്ചി: കഴിഞ്ഞ ദിവസവും മാതാപിതാക്കള്‍ക്കൊപ്പം പുറത്തുപോയിവന്ന യുവതിയുടെ ശരീരപ്രകൃതത്തിലോ മറ്റോ യാതൊരു അസ്വാഭാവികതയും തോന്നിയില്ലെന്നു വാന്‍ഷിക അപ്പാര്‍ട്ട്‌മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുര്യാക്കോസ് പറഞ്ഞു. അപ്പാര്‍ട്ട്‌മെന്‍റില്‍ ആരും ഗര്‍ഭിണികളായി ഉണ്ടായിരുന്നില്ല. കോര്‍പറേഷനിലെ ആശാ വര്‍ക്കറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം യുവതി എല്ലാവരിലും നിന്നു മറച്ചുവച്ചു. പത്തു വര്‍ഷത്തിലധികമായി ഇവിടെ മകള്‍ക്കൊപ്പം താമസിക്കുന്ന കുടുംബമാണിതെന്നും കുര്യാക്കോസ് പറഞ്ഞു. യുവതി ബംഗളൂരുവിലാണു ബിരുദപഠനം നടത്തിയതെന്ന് ഫ്‌ളാറ്റിലെ താമസക്കാര്‍ പറഞ്ഞു.

ബ്രൂട്ടല്‍ ക്രൈം @ 5 സി

കൊച്ചി: പനമ്പിള്ളി നഗര്‍ വിദ്യാനഗര്‍ ലിങ്ക് റോഡിലെ വാന്‍ഷിക അപ്പാര്‍ട്ട്‌മെന്‍റ് 5 സി ഫ്ലാറ്റിലാണു നാടിനെ നടുക്കിയ നവജാതശിശുഹത്യയും കുഞ്ഞിനെ നടുറോഡിലേക്ക് വലിച്ചെറിയലും നടന്നത്.

പുലര്‍ച്ചെ അഞ്ചോടെ ഫ്ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച 23കാരി ഏഴരയ്ക്കുശേഷം, കുഞ്ഞിനെ കൊറിയര്‍ എത്തിയ പ്ലാസ്റ്റിക് കവറിലാക്കി, കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. ശുചിമുറിയിലും പുറത്തും രക്തത്തിന്‍റെ പാടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.