എംജി റോഡിലെ കാന പുനരുദ്ധാരണം; അനുമതി നല്‍കാതെ പൊതുമരാമത്ത് വകുപ്പ്
Saturday, May 4, 2024 4:37 AM IST
കൊച്ചി: മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവൃത്തികള്‍ നഗരത്തില്‍ പുരോഗമിക്കുന്നതിനിടെ വെള്ളക്കെട്ട് രൂക്ഷമായ എറണാകുളം എംജി റോഡിലെ കാനകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഇനിയും അനുമതി ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ കെഎംആര്‍എല്‍ അടിയന്തരമായി എറ്റെടുത്ത് നടപ്പിലാക്കാണമെന്നാവശ്യപ്പെട്ട് എംഡിക്ക് കൊച്ചി കോര്‍പറേഷന്‍ കത്തുനല്‍കി.

മുല്ലശേരി കനാല്‍, കമ്മട്ടിപ്പാടം എന്നിവിടങ്ങളിലെ തടസം ഒഴിവാക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നിർമാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് കാട്ടി ഇറിഗേഷന്‍ വകുപ്പിനും കത്തു നല്‍കിയിട്ടുണ്ട്. മഴക്കാല പൂര്‍വശുചീകരണ പ്രവൃത്തികളുടെ ഭാഗമായി നഗരത്തിലെ ചെറുതും വലുതുമായ കാനകളിലെയും തോടുകളിലെയും മാലിന്യങ്ങളും, ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പകുതിയിലേറെ പൂര്‍ത്തിയായി കഴിഞ്ഞെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി.

കാനകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ പത്തിനുള്ളിലും വലിയ തോടുകളിലെ പായലും, ചെളിയും നീക്കം ചെയ്യുന്ന ജോലികള്‍ 20-നകവും മുഴുവനായും പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മഴക്കാലത്ത് പൊതുമരാമത്ത്, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജോയിന്‍റ് ഇന്‍സ്‌പെക്ഷന്‍ ടീം രൂപീകരിക്കുന്നതിനൊപ്പം കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്നും മേയര്‍ അറിയിച്ചു. റെയില്‍വെ നടത്തേണ്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് കത്തു നല്‍കിയിട്ടുണ്ട്.

വൈകാതെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുമെന്നും മേയര്‍ അറിയിച്ചു.