കാട്ടുകൊന്പനെ രക്ഷപ്പെടുത്താൻ തകർത്ത കിണറിന് ഒന്നര ലക്ഷം
Saturday, May 4, 2024 4:50 AM IST
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയിൽ കാട്ടുകൊന്പനെ രക്ഷപ്പെടുത്താൻ തകർത്ത കുടിവെളള കിണറിന്‍റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു.

ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആൾമറ നിർമിക്കുന്നതിനുമാണ് തുക അനുവദിച്ചത്.

30 നകം പണി പൂർത്തീകരിക്കണമെന്ന് ഉത്തരവിൽ ജില്ലാ കളക്ടർ നിർദേശിച്ചു. പ്രദേശത്തെ 15 വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറിലാണ് കൊന്പൻ വീണത്. കിണർ പുന:സ്ഥാപിക്കണമെന്ന് ഉടമയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തിൽ നൽകിയ ഉറപ്പാണ് അധികൃതർ പാലിച്ചത്.