യുവാവിനെ പാറമടയിലെ ചെളിയിൽ മരിച്ചനിലയിൽ കണ്ടെത്തി
Monday, May 6, 2024 10:20 PM IST
നെടുന്പാശേരി: 20 അടിയോളം താഴ്ചയുള്ള പാറമടയിൽ കരിങ്കൽകൊത്ത് തൊഴിലാളിയായ യുവാവിനെ ചളിയിൽ താഴ്ന്നു മരിച്ചനിലയിൽ കണ്ടെത്തി. പുളിയനം കിഴക്കനേടത്ത് വീട്ടിൽ സുധീഷിനെയാണ് (40) തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുളിയനത്തെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സുധീഷിന്‍റെ ജ്യേഷ്ഠൻ മധു ലീസിനെടുത്ത് പാറമടയോട് ചേർന്ന് വർഷങ്ങളായി നടത്തിവരുന്ന പുളിയനം ശില കൊത്തുപണി കേന്ദ്രത്തിലെ തൊഴിലാളിയാണ് മരിച്ച സുധീഷ്. ദേവാലയങ്ങൾക്കാവശ്യമായ കരിങ്കൽ ശിൽപ്പങ്ങളാണ് നിർമിക്കുന്നത്. ഒപ്പം ജോലി ചെയ്യുന്നവരുമൊത്താണ് കുളിക്കാനെത്തിയത്.

കുളിക്കാൻ വെള്ളത്തിൽ ഇറങ്ങിയതോടെ നീന്തൽ വശമില്ലാത്ത സുധീഷ് വെള്ളത്തിൽ താഴുകയും കൂട്ടുകാർ കരയിൽനിന്ന് കയർ എറിഞ്ഞ് കൊടുത്ത് വലിച്ച് കയറ്റി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ചളി നിറഞ്ഞ വെള്ളത്തിൽ സുധീഷ് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പറയുന്നത്.

സംഭവമറിഞ്ഞ അങ്കമാലി അഗ്നിരക്ഷാ സേനയും അങ്കമാലി, ചാലക്കുടി സേനകളിലെ സ്കൂബ ടീമുമെത്തി ഒന്നരമണിക്കൂറോളം ശ്രമം നടത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിൽ. ഭാര്യ: സരിത. മകൻ: ദേവാനന്ദ്.