കുടിവെള്ളക്ഷാമം രൂക്ഷം; കാതിക്കുടം നിവാസികൾ സമരത്തിലേക്ക്
Wednesday, May 8, 2024 1:33 AM IST
കാടുകുറ്റി: കുടിവെള്ള ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ കാതിക്കുടം നിവാസികൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. പ്രധാന കനാലിൽ വെളളം വരാത്തതുമൂലം പ്രദേശത്തെ ഒട്ടേറെ കിണറുകൾ വറ്റിവരണ്ട നിലയിലാണ്. വിഷയവുമായി ബന്ധപ്പെട്ട് പലവട്ടം ജലസേചന വകുപ്പ് അധികൃതരുമായി സംസാരിച്ചിട്ടും നിസംഗത പുലർത്തുന്നതായാണ് വാർഡ് മെമ്പർ ലിജി അനിൽകുമാറും പൊതു പ്രവർത്തകരും പറയുന്നത്.

കനാൽ വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിടങ്ങളെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ്. കനാലുകളെല്ലാം പൂർണമായും കാടുകയറി. പാഴ്ചെടികളും വള്ളിപ്പടർപ്പുകളും തഴച്ചുവളരുകയാണ്. കനാലുകൾ വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുക്കിവിടാൻ യാതൊരു മുന്നൊരുക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരാതികൾ കേൾക്കുമ്പോൾ നടപടിയെടുക്കാമെന്ന ഉത്തരത്തിൽ കവിഞ്ഞ് യാതൊരു നടപടി ഉണ്ടാകാറില്ലെന്ന് പൊതുപ്രവർത്തകരും പറയുന്നു.

പൊറുതിമുട്ടിയ ജനം ഇന്നു രാവിലെ 10ന് ചാലക്കുടി ഇറിഗേഷൻ അസിസ്റ്റന്‍റ് എൻജിനീയറുടെ മുന്നിൽ വിഷയം ഉന്നയിക്കാനും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.