കുടിവെള്ളംമുട്ടിച്ച് ദേശീയപാത വികസനം
Wednesday, May 8, 2024 1:33 AM IST
കാളമുറി: കടുത്ത വേനലിൽ നാട്ടുകാരുടെ കുടിവെള്ളവും മുട്ടിച്ചു ദേശീയപാത വികസനം. കാ നനിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി കുഴിയെടുക്കുമ്പോഴാണ് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പതിവായി പൊട്ടുന്നത്. കാളമുറിയിൽ കഴിഞ്ഞദിവസം പൈപ്പ് പൊട്ടിയതിനെ തുടർന്ന് വലിയ അളവിൽ കുടിവെള്ളം പാഴായി. മുന്പും പലതവണ ഇതുപോലെ പ്രദേശ ത്തു ശുദ്ധജലം പാഴായിട്ടുണ്ട്. തീരദേശ മേഖലയിലെ പ്രധാനപ്പെട്ട പൈപ്പ് ലൈൻ പൊട്ടുന്നത് കയ്പമംഗലം ഉൾപ്പെടെയുള്ള വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുകയാണ്.

കനോലി കനാലിന്‍റെ തീരത്തുള്ളവർക്കു ലഭിക്കുന്നത് ഉപ്പുവെള്ളമായതുകൊണ്ടാണ് കുടിവെള്ളത്തിന് പൈപ്പ് ലൈനിനെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രധാന പൈപ്പ് പൊട്ടിയാൽ ഈ പ്രദേശങ്ങളിൽ ഉള്ളവരുടെ കുടിവെള്ളം മുട്ടും. വേനൽ രൂക്ഷമായ സാഹചര്യത്തിൽ തീരദേശവാസികളുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.

ശ്രീനാരായണപുരം പഞ്ചായത്തിലെ വെളുത്ത കടവ് മേഖലയിൽ ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി രാസപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കനോലി കനാലിലേക്ക് ഒഴുക്കിയതിനെ തുടർന്ന് മത്സ്യകൃഷി നടത്തിയ യുവകർഷകരുടെ മത്സ്യങ്ങൾ ചത്തൊടുങ്ങുകയും ചെയ്തിരുന്നു.