കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും സുഹൃത്തും അറസ്റ്റിൽ
Wednesday, May 8, 2024 1:33 AM IST
പുതുക്കാട്: നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും സുഹൃത്തും അറസ്റ്റിൽ. നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്‍റെ മകൻ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിന്‍റെ സഹോദരി ഷീബ, സുഹൃത്ത് പുത്തൂർ പൊന്നൂക്കര കണ്ണമ്പുഴ സെബാസ്റ്റ്യൻ(49) എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെനാളായി തളർന്നുകിടപ്പായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്തു മരിച്ചനിലയിൽ കണ്ടത്. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന ഷീബ, സെബാസ്റ്റ്യൻ എന്നിവരാണ് മരണവിവരം സമീപവാസികളെ അറിയിച്ചത്. മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ ഷീബയും സെബാസ്റ്റ്യനും അതു വിലക്കാൻ ശ്രമിച്ചു. പോലീസിൽ അറിയിച്ചതോടെ സെബാസ്റ്റ്യൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതലിനു തളിക്കുന്ന മരുന്നെടുത്തു കുടിക്കുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനു കാവൽ ഏർപ്പെടുത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്ന ഷീബ കൊലപാതകവിവരം പറഞ്ഞത്. കിടപ്പുരോഗിയായ സന്തോഷിനെ സെബാസ്റ്റ്യൻ ചങ്ങലകൊണ്ടു കഴുത്തുമുറുക്കി കൊന്നുവെന്നാണ് മൊഴി.
പ്രതികളെ നെടുമ്പാളിലെ വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.

ക്രിമിനൽ പശ്ചാത്തലമുള്ള സെബാസ്റ്റ്യനെതിരേ പുതുക്കാട്, ഒല്ലൂർ, കൊടകര സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.

പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാർ, എസ്ഐമാരായ സുധീഷ് കുമാർ, വിനോദ്, കൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ കെ.കെ. വിശ്വനാഥൻ, ഗ്രേഡ് സിപിഒമാരായ ഷഫീക്, അജി, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.