ഇന്നലെയും കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു
Wednesday, May 8, 2024 1:33 AM IST
വടക്കാഞ്ചേരി: കാട്ടാനപ്പേടിയിൽ അകമല ഗ്രാമം. ദിനംപ്രതി കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിക്കുന്നതു നിത്യസംഭവമാകുന്നു. ഇന്നലെ പുലർച്ചെയാണു കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്.

അകമല, കുഴിയോട്, തൂമാനം, ചേപ്പലക്കോട് എന്നി പ്രദേശങ്ങളിലാണു കഴിഞ്ഞ ദിവസം കൂട്ടമായി കാട്ടാനകൾ കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിച്ചത്. അതോടൊപ്പം കാട്ടാനകൾ പ്രദേശത്തെ വീട്ടുമുറ്റത്ത് എത്തിയതോടെ ഭീതിയോടെയാണു പ്രദേശവാസികൾ കഴിയുന്നത്.

കൊടുംവരൾച്ചയിൽ ഭക്ഷണംതേടി കാട്ടാനകൾ ദിനംപ്രതി കാടിറങ്ങുന്നതോടെ പ്രദേശത്തെ താമസക്കാരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.

ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം ചക്യാർകുന്ന് പുത്തൻവീട്ടിൽ ലോറൻസിന്‍റെ വീടിനു സമീപത്തെത്തി പ്ലാവിൽനിന്നു ചക്കയും മറ്റും ഭക്ഷിച്ചു മടങ്ങി. ഇതിനു തൊട്ടുതാഴെയായി താമസിക്കുന്ന പാറയിൽ വീട്ടിൽ കൃഷ്ണൻകുട്ടി, പ്രേമചന്ദ്രൻ എന്നിവരുടെ പുരയിടത്തിലിറങ്ങിയ കാട്ടാനകൾ വേലി ചവിട്ടിപ്പൊളിക്കുകയും പനയും വാഴയും മറ്റും നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തു.

മുൻ പിഡബ്ല്യുഡി കരാറുകാരനായ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലും കഴിഞ്ഞ ദിവസം കാട്ടാനകളിറങ്ങി 250ലേറെ വാഴകൾ നശിപ്പിക്കുകയും പ്ലാവിന്‍റെ ശിഖരങ്ങൾ ഓടിച്ച് ചക്ക ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വാച്ചർമാരെത്തി പടക്കംപൊട്ടിച്ചാണ് ആനകളെ തുരത്തിയത്. ആനകൾ മറിച്ചിട്ട് വഴിയിലേക്കു വീണുകിടന്ന പന അധികൃതർ എത്തി മുറിച്ചുനീക്കി.

ആനകളിറങ്ങി കൃഷി നശിപ്പിച്ച മേഖലയിൽ കഴിഞ്ഞദിവസം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ഉയർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സന്ദർശനം നടത്തിയിരുന്നു.

കുട്ടികളും പ്രായമായവരും ഉൾപ്പെടെ താമസിക്കുന്ന മേഖലകളിൽ ഏറെ ഭീതിയോടെയാണു ജനം കഴിയുന്നത്.