സാമ്പത്തിക പ്രതിസന്ധി; കമ്യൂണിറ്റി കോളജ് കെട്ടിടനിർമാണം ആറുവർഷമായിട്ടും തീർന്നില്ല
Wednesday, May 1, 2024 12:38 AM IST
വടക്കഞ്ചേരി: സംസ്ഥാനത്തെ ഏക കമ്യൂണിറ്റി കോളജിനുള്ള കെട്ടിടത്തിന്‍റെ നിർമാണം ആറുവർഷമായി തുടരുകയാണ്. ഒരു വർഷത്തിലേറെ കാലം നിർത്തിവച്ച് വീണ്ടും തുടർന്നെങ്കിലും കരാർ കമ്പനിയുടെ ബില്ലുകൾ പാസാക്കി പണം നൽകാത്തതാണ് നിർമാണത്തിന്‍റെ മെല്ലെപ്പോക്കിന് കാരണമാകുന്നത്. രണ്ട് കോടിയിൽപരം രൂപ കരാർ കമ്പനിക്ക് നൽകാനുണ്ടെന്ന് പറയുന്നു.പണം ലഭ്യമായാൽ ആറ് മാസം കൊണ്ട് മുഴുവൻ പണികളും പൂർത്തിയാക്കാമെന്നാണ് കരാർ കമ്പനി പ്രതിനിധികൾ പറയുന്നത്.

ഇടക്ക് കരാറുകാരൻ മാറിയും പുതിയ കരാർ കമ്പനി വന്നും തുടക്കത്തിലുണ്ടായ വേഗത പിന്നീടുണ്ടായില്ല. അഞ്ച് കോടി രൂപ ചെലവിലാണ് കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിൽ കോളജിനുള്ള കെട്ടിടം നിർമിക്കുന്നത്. 2012 ൽ കോളജ് ആരംഭിച്ചതു മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. വടക്കഞ്ചേരി ടൗണിനടുത്ത് കിഴക്കഞ്ചേരി റോഡിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപത്തെ പഴയ കെട്ടിടത്തിലാണ് കോളജിന്‍റെ പ്രവർത്തനം. 2018 ജൂൺ 16 നാണ് മണ്ണാംപറമ്പിൽ റവന്യൂവകുപ്പിന് അനുവദിച്ച സ്ഥലത്ത് കോളജിനായി അന്നത്തെ മന്ത്രിയായിരുന്ന എ. കെ. ബാലൻ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്. 18 മാസത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കി കോളജിന്‍റെ പ്രവർത്തനം പുതിയ കെട്ടിടത്തിലാകുമെന്നായിരുന്നു പ്രഖ്യാപനം.

പല 18 മാസങ്ങൾ കടന്നുപോയെങ്കിലും കെട്ടിട നിർമാണം പൂർത്തിയായില്ല. സ്ഥലം എംഎൽഎ കൂടിയായിരുന്ന എ.കെ. ബാലൻ പ്രത്യേക താത്പര്യമെടുത്തായിരുന്നു കേരളത്തിലെ തന്നെ ഏക കമ്യൂണിറ്റി കോളജ് വടക്കഞ്ചേരിയിൽ കൊണ്ടുവന്നത്.

കോളജിന് സ്വന്തം കെട്ടിടം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ബാലൻ തന്നെ ഇടപെടലുകൾ നടത്തുകയും ചെയ്തു. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷനിസ്റ്റ് എന്ന കോഴ്സാണ് കോളജിലെ പ്രധാന പാഠ്യഭാഗം. വാഹന നിർമാണ കമ്പനിയിൽ മെഷനിസ്റ്റ് എന്ന പോസ്റ്റിലാണ് ഈ കോഴ്സ് കഴിഞ്ഞവർക്ക് ജോലി സാധ്യതയുള്ളത്.

ലെയ്ത്ത്, ഡ്രില്ലിംഗ് തുടങ്ങിയവയാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസാണ് കോഴ്സിനു വേണ്ട യോഗ്യത. തുടക്കത്തിൽ 20 സീറ്റ് ആയിരുന്നത് ഇപ്പോൾ 40 സീറ്റാക്കി വർധിപ്പിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനാണ് മുൻഗണന.

പട്ടിക വർഗ വിഭാഗത്തിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സംവരണമുണ്ട്. കോളജ് പ്രവർത്തിച്ചുവരുന്ന വാടക കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന മെഷീനറികളെല്ലാം പൊടിമൂടി ഉപയോഗശൂന്യമാകുന്ന സ്ഥിതിയുണ്ട്.

രണ്ടു കോടിയിൽപരം രൂപ വിലമതിക്കുന്ന മെഷീനറികളാണ് കോളജിൽ കുട്ടികളുടെ പഠനത്തിനായുള്ളത്.