ഉഷ്ണതരംഗം തുടരും
Wednesday, May 1, 2024 12:38 AM IST
പാലക്കാട്: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിലെ ചില പ്രദേശങ്ങളിൽ മേയ് രണ്ടുവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്‍റെയും അടുത്ത ദിവസങ്ങളിലും ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്‍റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
രണ്ടാഴ്ച കൂടി ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നീളാനും സാധ്യതയുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ കോളജ് ഒഴികെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമ്മർ ക്ലാസുകൾ, സ്വകാര്യട്യൂഷൻ സെന്‍ററുകൾ, സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ എന്നിവയ്ക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര കഴിഞ്ഞ ദിവസം മേയ് രണ്ടുവരെ അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടിരുന്നു.

തീരുമാനം നടപ്പാകുന്നുവെന്നു ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക സമിതി രൂപീകരിക്കുകയും പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശമുണ്ട്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

നിലവിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്കുവരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഓറഞ്ച് അലര്‌ട്ട്
നാളെയുംകൂടി

രണ്ടാഴ്ച കൂടി ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നീളാനും സാധ്യതയുണ്ട്. ഏതാനും ആഴ്ചകളായി പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് 2016 ഏപ്രില്‍ 27ന് രേഖപ്പെടുത്തിയ 41.9ഡിഗ്രി ആയിരുന്നു 1951നുശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. 42.6 ഡിഗ്രി ചൂടാണ് ഞായറാഴ്ച മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയത്.

ഇതാകട്ടെ സംസ്ഥാനത്ത് കഴിഞ്ഞ 123 വര്‍ഷത്തിനിടയിൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന അന്തരീക്ഷതാപമാണ്.