Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
രചനയുടെ മഴവില്ലഴകു തീര്‍ത്ത്
Thursday, September 27, 2018 3:04 PM IST
മലയാളത്തിലെന്നപോലെ ഇംഗ്ലീഷിലും ഹിന്ദിയിലും സാഹിത്യരചന. കവിതയും ചെറുകഥയും നോവലുമെല്ലാം നിറയുന്ന സര്‍ഗശേഷി. പതിമ്മൂന്നു ഗ്രന്ഥങ്ങളില്‍നിന്ന് 33 പുരസ്കാരങ്ങള്‍. വിവിധയിനം പഴച്ചെടികളും പൂച്ചെടികളും പച്ചക്കറികളുമെല്ലാം വിളയിച്ചെടുക്കുന്ന കര്‍ഷക സ്ത്രീയുടെ കൈപ്പുണ്യം. ഗാനാലാപനങ്ങളും പ്രഭാഷണങ്ങളുമെല്ലാമായി സാംസ്കാരിക വേദികളിലെ സാന്നിധ്യം. അഭിനേത്രി. ഒപ്പം നിരാലംബര്‍ക്കു ജീവകാരുണ്യത്തിന്റെ തണല്‍. ഇത്രയും സവിശേഷതകളുള്ള ഒരാള്‍. അതാണു ജസീന്ത മോറീസ്. തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ സീനിയര്‍ അക്കൗണ്ടന്റ്. ഒഴിവുവേളകളിലെല്ലാം വളരെ തിരക്കിലാണ്; രചനയുടെയും സംഗീതത്തിന്റെയും സര്‍ഗാത്മകതയുടെ തിരക്ക്. കൃഷിയിലും ജീവകാരുണ്യസേവനങ്ങളിലും മുഴുകാനുള്ള ഓട്ടം.
വിവിധ ഭാഷകളിലും ഭിന്നമായ സാഹിത്യ ശാഖകളിലുമായുള്ള രചന മഴവില്ലഴകുപോലെ. മാനവീകതയ്ക്കൊപ്പം പൂച്ചെടികള്‍ പൂത്തുലയുമ്പോള്‍ വസന്തം.
നിറയുന്നത് ചുറ്റുമുള്ള ലോകം
കാടുകയറുന്ന ഭാവനകളോ ഭ്രമകല്പനകളോ ജസീന്ത മോറിസിന്റെ കൃതികളില്‍ ഇല്ല. ജസീന്ത അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്നത് താന്‍ കണ്ട ജീവിതങ്ങളെയും ചുറ്റുമുള്ള ലോകത്തെയുമാണ്. തൊട്ടറിഞ്ഞ അനുഭവങ്ങളാണവ. കറിയില്‍ പാകത്തിന് ഉപ്പെന്നപോലെ ഭാവനയും നാടകീയതയും ഉദ്വേഗവുമെല്ലാം ചേരുവയാകുമ്പോള്‍ ഏവര്‍ക്കും സ്വാദിഷ്ടമായ അക്ഷര വിരുന്നാകും.
മനസിലാകാത്ത മിസ്റ്റിക് രചനയില്ല. പറയാനുള്ളത് വളച്ചുകെട്ടലുകളില്ലാതെ നേരിട്ടു പറയുന്നു. അധികം വിശേഷണങ്ങള്‍ ഇല്ലാതെ എഴുതാറുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുിയുടെ വഴിയിലൂടെയാണ് ജസീന്തയുടെ രചന. യാഥാര്‍ഥ്യങ്ങളെ ഒപ്പിയെടുക്കുന്ന എഴുത്ത്.
ജീവിതമെന്ന മഹാപുസ്തകത്തില്നിന്നാണ് ജസീന്തയുടെ കഥയും കവിതയും ഒഴുകുന്നത്. ഫെമിനിസ്റ്റ് എന്ന മേല്വിലാസമണിയാതെ സ്ത്രീയുടെ വേദനകളേയും നൊമ്പരങ്ങളേയും പീഡാനുഭവങ്ങളേയും ശക്തമായി അവതരിപ്പിക്കുന്നു. സത്യത്തിന്റെ പക്ഷത്തുനിന്ന് അസത്യത്തേയും അധര്‍മത്തേയും ആക്രമിക്കുകയാണ് ജസീന്ത. ഒരു പുഴ ഒഴുകും പോലെ സ്വച്ഛവും സുന്ദരവുമായ രചനാവഴികളെന്നാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ജസീന്തയുടെ രചനകളെ വിലയിരുത്തിയത്.
ഭര്‍ത്താവ് മരിയന്‍ ഹെന്‍ട്രി വ്യോമസേനയിലും വിദേശത്തുമായിരുന്നു. മക്കള്‍ പ്രിസില്ലയും ഡോ. പെട്രീഷ്യയും ഉപരിപഠനത്തില്‍ മുഴുകി. ഒറ്റപ്പെടലുകളില്‍നിന്ന് രക്ഷപ്പെടാനാണ് സാഹിത്യത്തിന്േറയും കൃഷിയുടേയും ജീവകാരുണ്യത്തിന്േറയുമെല്ലാം വഴിയിലേക്കു തിരിഞ്ഞത്. മാര്‍ഗദര്‍ശനമായത് പ്രഫ. ജി.എന്‍.പണിക്കരെപ്പോലുള്ള ഗുരുക്കളുടെ പ്രോല്‍സാഹനവും ഉപദേശവും.
കഥകേട്ടു വളര്‍ന്ന ബാല്യം
കുട്ടിക്കാലം മുതല്ക്കേ ധാരാളം വായിക്കുമായിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞുതന്ന കഥകള്‍ കോണു വളര്‍ന്നതെന്നു ജസീന്ത ഓര്‍ക്കുന്നു. എഴുതാനുള്ള ആഗ്രഹത്തിന്റെ ആദ്യവിത്തുകള്‍ മനസില്‍ പാകിയതും ഇതൊക്കെയാണ്. ജോലിയില്‍ പ്രവേശിച്ച ശേഷമാണ് എഴുത്തിന്റെ ലോകത്ത് സജീവമായത്. കവിതയാണ് ആദ്യരചന. പലരുടേയും പ്രേരണയാല്‍ എഴുതിത്തുടങ്ങിയ ജസീന്ത പിന്നെ വളരെ വേഗത്തിലാണ് എഴുത്തിന്റെ വിശാലമായ ലോകത്തേക്ക് പാറിപ്പറന്നത്. ചിട്ടവട്ടങ്ങളും വൃത്തകല്പനകളുമെല്ലാം പൊളിച്ചെഴുതിയ കവിതകള്‍. പ്രകൃതിയും സ്നേഹവുമെല്ലാം അതില്‍ അലിഞ്ഞു ചേര്‍ന്നു. അറിഞ്ഞോ അറിയാതെയോ െ്രെകസ്തവ പശ്ചാത്തലങ്ങള്‍ കവിതയില്‍ കടന്നുവരുന്നുണ്ട്. ക്രിസ്തു ലോകത്തോടു പറഞ്ഞ നന്മകളുടെ സന്ദേശം ജസീന്താകവിതകളില് ശ്രുതിയും ലയവുമെന്നപോലെ ഇഴുകിച്ചേര്‍ന്നു.
എഴുത്തിന്റെ പിറവി
2002 ലാണ് ജസീന്തയുടെ ആദ്യ കവിതാസമാഹാരമായ 'ബിഡ്സ് ഓഫ് വിസ്ഡം' പുറത്തുവന്നത്. 2008 ല്‍ 'സ്റ്റെയേഴ്സ് ടു ഡോണ്‍' എന്ന ചെറുകഥാ സമാഹാരം എഴുത്തിന്റെ ഉന്നത ലോകത്തേക്കുളള സ്റ്റെയേഴ്സായി, അതേ, പടവുകളായി. 2011 ല്‍ ഖകാവ്യമായ 'ഇഫ് ദ നൈറ്റ് കുഡ് ടോക്ക്' പ്രസിദ്ധീകരിച്ചു. അതിന്റെ മലയാളം പരിഭാഷയായ 'രാവിന് ഓതുവാനാ കുമെങ്കില്‍', ഇംഗ്ലീഷ് ഹിന്ദി മലയാളം കവിതകളുടെ സമാഹാര മായ 'വണ്‍ വോയ്സ് ത്രി സ്ട്രീംസ് ആന്‍ഡ് എ കണ്‍ഫ്ളുവന്‍സ്', ചെറുകഥകളുടേയും കവിതകളുടേയും സമാഹാരമായ 'ബബിള്‍സ് ഓഫ് റിയാലിറ്റീസ്', ചെറുകഥ സമാഹാരങ്ങളായ 'കരിയിലകള്‍ കരയാറില്ലേ?', 'മഞ്ചാടി മണികള്‍' തുടങ്ങിയ പുസ്തകങ്ങള്‍ ജസീന്തയെന്ന എഴുത്തുകാരിയെ പ്രശസ്തയാക്കി. രണ്ടു നോവലുകള്‍ പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സാഹിത്യ സാംസ്കാരിക സദസുകളില്‍ നിറ സാന്നിധ്യമാണ് ജസീന്ത. 'മലയാളം, തമിഴ് ആന്‍ഡ് ഇന്ത്യന്‍ ഇംഗ്ളീഷ് റൈറ്റേഴ്സ് ഫോറം' സെക്രട്ടറിയാണ്. നൂറു പ്രതിമാസ സാഹിത്യ സദസുകള്‍ പിന്നിട്ട ഈ സംഘടനയിലെ എഴുത്തുകാരായ അംഗങ്ങള്‍ ഓരോ പ്രതിമാസ സദസിലും തങ്ങളുടെ പുതിയ രചനകള്‍ മാത്രമാണ് അവതരിപ്പിക്കുന്നത്. മലയാളം എഴുത്തുകാരുടെ സംഘടനയായ 'വായനക്കൂട്ടായ്മ', ഇംഗ്ളീഷ് എഴുത്തുകാരുടെ കൂട്ടായ്മ തുടങ്ങിയ പ്രസ്ഥാനങ്ങളിലെ സജീവ അംഗമാണ്. രചനകള്‍ അവതരിപ്പിക്കാറുമുണ്ട്. ജസീന്ത വൈസ് പ്രസിഡന്റായ 'സായന്തനം' മ്യൂസിക്സിന്റെ പരിപാടികളില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങളെല്ലാം പാടും.
പുരസ്കാരങ്ങള്‍
വലുതും ചെറുതുമായി 33 അവാര്‍ഡുകളും അനേകം ആദരങ്ങളും ജസീന്തയുടെ നല്ല മനസിനെ തേടിയെത്തി. ദേവരാജന്‍ ഫൗണ്ടേഷന് തിരുവനന്തപുരം, കാത്തലിക് വെല്‍ഫെയര്‍ അസോസിയേഷന് കൊല്ലം, ഖാദി പ്രചാരസമിതി തിരുവനന്തപുരം, ഗ്രീന്‍വുഡ് ട്രീ തിരുവനന്തപുരം, ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഓഡിറ്റേഴ്സ് ആന്‍ഡ് അക്കൗണ്ടന്റ്സ്, കവിതാരത്നം അവാര്‍ഡ്, വിശ്വകര്‍മ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ തിരുവനന്തപുരം, സായന്തനം അവാര്‍ഡ്, ഗീതാഞ്ജലി അവാര്‍ഡ്, സാമൂഹ്യപ്രവര്ത്തനത്തിനുളള തിരുവള്ളൂര്‍ ഇന്റര്‍സ്റ്റേറ്റ് അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, കര്‍മശ്രേയസ് അവാര്‍ഡ്, രാജീവ്ഗാന്ധി മെമ്മോറിയല്‍ സാഹിത്യരത്ന അവാര്‍ഡ്, ഗോവിന്ദ് രചനനവരസ അവാര്‍ഡ്, ഗ്ലോബല്‍ പ്രവാസി ലിറ്റററി ഇന്റര്‍നാഷണല്‍ അവാര്‍ഡ് മുംബൈ, മകരം അവാര്‍ഡ്, മീഡിയ സിറ്റി സാഹിത്യരത്ന അവാര്‍ഡ്, ലീഡര്‍ കെ. കരുണാകരന് സ്മാരക സാഹിത്യ അവാര്‍ഡ്, കൃഷിക്കു ഹരിത സാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ജസീന്തയെ തേടിയെത്തി.
ഏജീസ് ഓഫീസിലെ വെല്‍ഫെയര്‍ അസിസ്റ്റന്റായ ആദ്യ വനിതയാണ് ജസീന്ത മോറിസ്. അഭിനേത്രി എന്ന നിലയില്‍ ജസീന്തയുടെ മികച്ച വേഷം കസ്തൂര്‍ബാ ഗാന്ധിയുടേതാണ്. മഹാാഗാന്ധി ഡോക്യുമെന്ററിയിലാണ് കസ്തൂര്‍ബയായി വേഷമിത്.
ബംഗളുരുവില്‍ ജനിച്ച് കൊല്ലത്തെ ശക്തികുളങ്ങരയില്‍ വളര്‍ന്ന് അനന്തപുരി കര്മമലമാക്കിയ ജസീന്ത ഇന്ന് മലയാളത്തിന്റെ അഭിമാനമാണ്. കലയിലും സാഹിത്യത്തിലും കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലുമെല്ലാം മാതൃകയായ മലയാളത്തിന്റെ പെണ്‍പെരുമ. ഇംഗ്ലീഷിലെഴുതി ലോകത്തിന് മുന്നില്‍ മലയാളത്തിന്റെ യശസുയര്‍ത്തിയ മാധവിക്കുട്ടിയെപ്പോലെ ജസീന്ത എഴുത്തു തുടരുകയാണ്.
പ്രകൃതിസ്നേഹം
മനസില്‍ നന്മയുളളവര്ക്കേ പ്രകൃതിയോടും സ്നേഹം തോന്നൂ. ജസീന്തയുടെ പ്രകൃതിസ്നേഹം ആ മനസിലെ നന്മയുടെ പച്ചപ്പാണ്. വീടിനോടു ചേര്‍ന്ന് മനോഹരമായ ഒരു പച്ചത്തുരുത്ത് ജസീന്ത ഒരുക്കിയെടുത്തിുണ്ട്. അവിടെ അനേകം ഇനം പഴവര്‍ഗച്ചെടികള്‍, പലതരം പൂച്ചെടികള്‍, പച്ചക്കറിയിനങ്ങളും ധാരാളം. ജൈവ പഴങ്ങള്‍ ഓഫീസിലടക്കം പ്രിയപ്പെവര്ക്കു സാനിച്ചുകൊണ്ടേയിരിക്കുന്നു. മനോഹരമായ തോം വാര്‍ത്താ ചാനലുകളിലും കൗതുക വിശേഷമായത് അതുകൊണ്ടാണ്.
അശരണര്‍ക്ക് ആലംബമായ്
ഇതിനെല്ലാം പുറമേയാണ് കൊട്ടിഘോഷിക്കാതെ അശരണര്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. അഗതി മന്ദിരങ്ങ ളിലും ജയിലുകളിലുമെല്ലാം ആ ശുശ്രൂഷകള്‍ എത്തുന്നു. അവയുടെയെല്ലാം പുണ്യം ജസീന്തയ്ക്കൊപ്പം. അഗതി മന്ദിരമായ പത്തനാപുരം ഗാന്ധിഭവന് ആദരിച്ചത് ജസീന്തയുടെ ജീവകാരുണ്യ സേവനങ്ങളെക്കൂടിയാണ്.
പക്ഷിമൃഗാദികളോടുളള ജസീന്തയുടെ സ്നേഹം 2014 ല്‍ പുറത്തിറങ്ങിയ 'ട്രൂലി ബിലീവബിള്‍' എന്ന പുസ്തകത്തില്‍ വായിച്ചറിയാം. പക്ഷിമൃഗാദികള്‍ ജസീന്തയോടു സംസാരിച്ചതും ആശയവിനിമയം നടത്തിയതുമെല്ലാം അത്യപൂര്‍വമായ വിവരണമാണ്.
പി. രാജേഷ്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Latest News
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top