Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പകരം വയ്ക്കാനില്ലാത്ത അതികായൻ
Tuesday, November 12, 2019 12:02 AM IST
ചരിത്രം മാറ്റിയെഴുതാൻ മാത്രം ദീർഘവീക്ഷണവും കഴിവും തന്റേടവും നിശ്ചയദാർഢ്യവുമുള്ളവർ അത്യപൂർവമാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ സർക്കസ് ആയിരുന്ന തെരഞ്ഞെടുപ്പിനു ചിട്ടയും ചട്ടവും ഏർപ്പെടുത്തി വെടിപ്പാക്കിയ ശരിയായ റിംഗ് മാസ്റ്റർ - അതാണു പാലക്കാട്ടുകാരൻ തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ. പല ലോകരാജ്യങ്ങളിലും ഇന്നും സ്വപ്നമായി ശേഷിക്കുന്ന പരിഷ്കാരങ്ങളാണ് ശേഷൻ കാൽ നൂറ്റാണ്ടു മുന്‍പ് പ്രാവർത്തികമാക്കിയത്.
1995-ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിക്കു ക്ഷണിച്ചപ്പോൾ അതു സ്വീകരിക്കാനും വന്നു വെട്ടിത്തുറന്ന് കാര്യങ്ങൾ പറയാനും ചങ്കൂറ്റം കാണിച്ച ശേഷനെ ഇന്നും നല്ലതുപോലെ ഓർക്കുന്നു. കേന്ദ്രസർക്കാരിൽ സെക്രട്ടറിയായി വിരമിച്ച പി.ജെ. തോമസ് ആയിരുന്നു അക്കാലത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ. രാജ്യത്തെ ഏറ്റവും താരപരിവേഷവും വ്യക്തിപ്രഭാവവും ഉള്ള മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയിൽ കിട്ടുകയെന്നതുതന്നെ വലിയ കാര്യമായിരുന്നു.
പറഞ്ഞതുപോലെ കൃത്യസമയത്ത് എത്തിയ ശേഷൻ പത്രലേഖകരുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതേയില്ല. എല്ലാ ചോദ്യങ്ങൾക്കും പ്രതീക്ഷിക്കാവുന്നതിലും മികച്ചതും സുവ്യക്തവുമായ ഉത്തരങ്ങളാണ് അദ്ദേഹം നൽകിയത്. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ തന്റേടിയായ മേധാവിയിൽ നിന്ന് സ്നേഹപൂർവമായ പെരുമാറ്റമൊന്നും അക്കാലത്തു പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ലാളിത്യം വിടാതെ, എളിമയോടെയും വളരെ സ്നേഹത്തോടെയുമായിരുന്നു ശേഷന്റെ പെരുമാറ്റമെന്നത് മറക്കാനാകില്ല. പിന്നീടു കണ്ടപ്പോഴും പഴയ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
തലസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറായി 1990ൽ ചുമതലയേറ്റതു മുതൽ 1996 ഡിസംബർ 11നു വിരമിക്കുന്നതു വരെ ശേഷൻ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാരിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറി പദവിയിൽ നിന്നായിരുന്നു ശേഷന്റെ വരവെന്നതും പ്രത്യേകതയായിരുന്നു. സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പദവി നേടിയ ഏതെങ്കിലുമൊരു ഐഎഎസുകാരൻ അല്ലായിരുന്നുവെന്നതാണു പ്രധാനം.
ശേഷൻ വരുന്നതു വരെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതമനുസരിച്ചു പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതായിരുന്നു പൊതുരീതി. ഇപ്പോഴും കാര്യമായ മാറ്റമില്ല. പ്രധാനമന്ത്രിക്കും പ്രബലന്മാരായ മന്ത്രിമാർക്കും വിടുവേല ചെയ്തവരെ ഉന്നത ഭരണഘടനാ പദവികൾ നൽകി പ്രത്യുപകാരം ചെയ്യുന്ന രീതി മുന്‍പും ഉണ്ടായിരുന്നു.
എല്ലാ രാഷ്ട്രീയക്കാരെയും നിലയ്ക്കു നിർത്താൻ ശേഷനു മുന്‍പും പിന്നീടും അധികമാരു തുനിഞ്ഞിരുന്നില്ല. തന്റേടമുള്ള ചില മിടുക്കന്മാരിൽനിന്ന് ചില ഒറ്റപ്പെട്ട തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടാകാം. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബർ 12ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷണറായി ടി.എൻ. ശേഷൻ എത്തിയതോടെ ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളായിരുന്നു കൂടുതൽ വിഷമവൃത്തത്തിലായത്. ആരുടെയും ചട്ടക്കൂടിൽ ശേഷൻ ഒതുങ്ങിയില്ല. ആരെയും പേടിച്ചുമില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ എന്നതു ഭരണഘടനാപരമായ പദവിയാണെന്നും ശരിയെന്നു തോന്നിയവ ചെയ്യുമെന്നും അദ്ദേഹം ശഠിച്ചു. ദശകങ്ങളായി ഉണ്ടായിരുന്ന കീഴ്വഴക്കങ്ങളും അടിയറവു പറച്ചിലുകളും അവസാനിച്ചു.
അന്പരപ്പിച്ച നടപടികൾ
തെരഞ്ഞെടുപ്പു കമ്മീഷണറായ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ ശേഷൻ പലരെയും ഞെട്ടിച്ചു. വോട്ടെടുപ്പിനു തൊട്ടുമുന്‍പായി പഞ്ചാബിലെ തെരഞ്ഞെടുപ്പു റദ്ദാക്കിയ നടപടി രാജ്യത്തെയാകെ നടുക്കി. തെരഞ്ഞടുപ്പു ചെലവുകളിലെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു കർശന നടപടി. പക്ഷേ അതു നൽകിയ സന്ദേശവും കരുത്തും ചെറുതല്ലായിരുന്നു. തെരഞ്ഞെടുപ്പു ചട്ടങ്ങൾ തമാശയല്ലെന്നു സ്ഥാനാർഥികൾക്കും നേതാക്കൾക്കും ബോധ്യമായി. ആരംഭശൂരത്വം മാത്രമെന്നു കരുതിയവരെ തുടരെ ഞെട്ടിക്കാനും ശേഷന്റെ നടപടികൾ കാരണമായി. 1993-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,488 സ്ഥാനാർഥികളെയാണ് ഒറ്റയടിക്ക് അയോഗ്യരാക്കിയത്. തെരഞ്ഞെടുപ്പു നിരീക്ഷകരുടെ നിയമനം മുതൽ വഴങ്ങാൻ വിസമ്മതിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേയുള്ള നടപടികൾ വരെ.
ശേഷനെ ഒതുക്കാൻ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർ ശ്രമിച്ചതും മറക്കരുതല്ലോ. കോണ്‍ഗ്രസ് തുണയ്ക്കാതിരുന്നതിനാലാണ് ശേഷനെ പാർലമെന്റിൽ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഒടുവിൽ ചാപിള്ളയായത്. 1993-ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് രണ്ടു തെരഞ്ഞെടുപ്പു കമ്മീഷണർമാരെ കൂടി നിയമിച്ച് ശേഷനെ ജനാധിപത്യത്തിലേക്കു കൊണ്ടുവന്നത്. പക്ഷേ അപ്പോഴും ശേഷന്റെ അപ്രമാദിത്യം തകർക്കാനായില്ലെന്നതു വേറെ കാര്യം.
ചെളിക്കുഴിയേക്കാൾ വഷളായിരുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പു കളം സംശുദ്ധമാക്കാനുള്ള ശേഷന്റെ ധീരമായ നടപടികളെ പക്ഷേ അന്നു രാജ്യത്തെ സാധാരണ പൗരന്മാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ഏറ്റവും സുതാര്യവും ചട്ടപ്രകാരവും നീതിപൂർവകവും അഴിമതി മുക്തവുമായ തെരഞ്ഞെടുപ്പ് എന്ന പദവി കൂടി ഇന്ത്യക്കു സമ്മാനിക്കാൻ ശേഷനു കഴിഞ്ഞു. വിട്ടുവീഴ്ചകളില്ലാതെ, മുഖം നോക്കാതെ എല്ലാ രാഷ്ട്രീയപാർട്ടികളോടും നേതാക്കളോടും സ്ഥാനാർഥികളോടും ശേഷൻ സ്വീകരിച്ച നിലപാടുകൾ ഇന്ത്യയുടെ യശസ് വാനോളമുയർത്തി.
തിരിച്ചറിയലിന്റെ ചരിത്രം
രാജ്യത്തെ മുഴുവൻ വോട്ടർമാർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാനും നിർബന്ധമാക്കാനുമുള്ളതായിരുന്നു ശേഷന്റെ അക്കാലത്തെ ചരിത്രപരമായ ഒരു തീരുമാനം. കേരളത്തിലും ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കള്ളവോട്ടുകൾ വ്യാപകമായിരുന്ന കാലം പലരും മറന്നിട്ടുണ്ടാവില്ല. അതിനൊരു മാറ്റം വരുത്താനും കള്ളവോട്ടു ഗണ്യമായി കുറയ്ക്കാനും ശേഷനു കഴിഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമാക്കിയതിന്റെ ക്രെഡിറ്റും ശേഷനു തന്നെ. എന്തിനേറെ, വോട്ടെടുപ്പിന്റെ വീഡിയോ ചിത്രീകരണം പോലും നടപ്പാക്കി.
സ്ഥാനാർഥികളുടെ ചെലുകൾക്കു പരിധി നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്തതും അക്കാലത്തു പുതുമയായി. രാത്രികാല പ്രചാരണം വിലക്കി. ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നു. തെരഞ്ഞെടുപ്പുകാലത്ത് വോട്ടർമാരെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന മദ്യം, പണം എന്നിവയുടെ ഒഴുക്ക് തടയാനും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്താനും അദ്ദേഹം മറന്നില്ല. വോട്ടെടുപ്പു ദിവസത്തെ മദ്യവിൽപ്പന പൂർണമായി തടയാനും വോട്ടർമാർക്കു പണം നൽകുന്നതു നിയന്ത്രിക്കാനും അന്നു ശേഷൻ എടുത്ത തീരുമാനങ്ങൾ രാഷ്ട്രീയക്കാർക്കു ദഹിക്കുന്നതായിരുന്നില്ല.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
Latest News
കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണം: പ്രിയങ്കാ ഗാന്ധി
കരമന അഖിൽ വധം; പിടിയിലായവർ നാലായി
Latest News
കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണം: പ്രിയങ്കാ ഗാന്ധി
കരമന അഖിൽ വധം; പിടിയിലായവർ നാലായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top