Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വൈറസ് ബാധ: ചൈനയിൽ പ്രാദേശിക ഭരണാധികാരികളെ നീക്കി ; ലക്ഷ്യം ഷിയുടെ രക്ഷ
Thursday, February 13, 2020 11:36 PM IST
കോവിഡ്-19 വൈറൽ (കൊറോണ വൈറസ്) ബാധ നിയന്ത്രണാതീതമായതോടെ ചൈനീസ് ഭരണകൂടം പ്രതിരോധത്തിലായി. ഹുബൈയിലെ പ്രാദേശിക നേതാക്കളെ ബലികൊടുത്ത് ബെയ്ജിംഗിലെ ഉന്നതനേതാക്കളെ രക്ഷിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനിടെ രോഗബാധ സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകൾ വിശ്വസനീയമല്ലെന്നും വ്യക്തമായി.
രോഗബാധ പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജിയാംഗ് ചാവോലിയാംഗിനെയും പ്രവിശ്യാതലസ്ഥാനമായ വുഹാനിലെ പാർട്ടി സെക്രട്ടറി മാ ഗുവോചിയാംഗിനെയും മാറ്റി. പ്രവിശ്യയിലെ പാർട്ടി സെക്രട്ടറിയായി ഷാങ്ഹായ് മേയർ യിംഗ് യോംഗിനെ നിയമിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ചിൻപിംഗിന്റെ വിശ്വസ്തനാണു യിംഗ്. വുഹാൻ നഗരത്തിലേക്ക് ഷാഡോംഗ് പ്രവിശ്യാ തലസ്ഥാനമായ ജിനാനിലെ പാർട്ടി സെക്രട്ടറി വാംഗ് ചോംഗ്ലിനെ നിയമിച്ചു.
നേരത്തേ ഹുബൈയിലെ ആരോഗ്യ കമ്മീഷന്റെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെയും ഡയറക്ടറെയും ഡിസ്മിസ് ചെയ്തിരുന്നു. ഇരുവർക്കും പകരം ദേശീയ ആരോഗ്യ കമ്മീഷന്റെ ഉപമേധാവി വാംഗ് ഹെഷെംഗിനെ നിയോഗിച്ചു.
ഇതിനു പുറമേ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര രാഷ്ട്രീയ-നിയമകാര്യ കമ്മീഷൻ തലവൻ ചെൻ യിഷിനെ രോഗബാധ കൈകാര്യം ചെയ്യാനുള്ള പ്രത്യേക ദൗത്യവുമായി വുഹാനിലേക്കയച്ചിട്ടുമുണ്ട്.
ഷിയുടെ വിശ്വസ്തർ
ചൈനയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറെയാണ് ഹുബൈ പ്രവിശ്യയിലേക്കയച്ചിട്ടുള്ളത്. നിരവധി ചൈനീസ് ഭരണാധികാരികൾ ഷാങ്ഹായ് മേയർ പദവിയിൽനിന്നു നേരേ ബെയ്ജിംഗിലെത്തിയവരാണ്. അങ്ങനെയുള്ള ഷാങ്ഹായിയിൽനിന്ന് യിംഗിനെ ഹുബൈക്കയച്ചതു പ്രശ്നത്തിന്റെ ഗൗരവം കാണിക്കുന്നു. ഷി മുന്‍പ് പാർട്ടി സെക്രട്ടറിയായിരുന്ന ചെചിയാംഗിലാണു യിംഗിന്റെയും രാഷ്ട്രീയവളർച്ച ആരംഭിച്ചത്.
ഇപ്പോൾ ബെയ്ജിംഗിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും ഏറ്റവും മുതിർന്ന നിയമപാലന അധികാരിയാണു ചെൻ യിഷിൻ. നേരത്തേ വുഹാനിൽ പാർട്ടി സെക്രട്ടറിയും ഹുബൈയിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. കാര്യനിർവഹണത്തിനു ഷി ചിൻപിംഗ് നേരിട്ട് ആശ്രയിക്കുന്നവരിലൊരാളാണു ചെൻ.
വിമർശനം മാറ്റണം
യിംഗും ചെനും ഹുബൈയിലേക്ക് അയയ്ക്കപ്പെട്ടത് സ്ഥിതി നിയന്ത്രണവിധേയമല്ലെന്നു മാത്രമല്ല കാണിക്കുന്നത്. ഇതുവരെ പ്രശ്നം കൈകാര്യം ചെയ്ത രീതി തൃപ്തികരമല്ലെന്ന വികാരം രാജ്യത്തു പടരുന്ന സാഹചര്യത്തിൽ കൂടിയാണ്. ഇതോടൊപ്പം ഹോങ്കോംഗിലെ കാര്യങ്ങളുടെ ചുമതലക്കാരനായി ഒരു ദേശീയ നേതാവിനെ അയയ്ക്കുകയും ചെയ്തു. കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നടക്കുന്ന അവിടെ ഇതുവരെ ചുമതല വഹിച്ചിരുന്ന ആളെ തരംതാഴ്ത്തി.
രണ്ടിടത്തെയും നിയമനങ്ങൾ ഒറ്റ ലക്ഷ്യത്തിലാണ്: ഷി ചിൻപിംഗിനെയും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെയും രക്ഷിക്കുക. ഷി തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുക.
അഭിപ്രായ സ്വാതന്ത്ര്യം
ഹോങ്കോംഗിൽ മാസങ്ങളായി ബെയ്ജിംഗിനെതിരേ പ്രക്ഷോഭം നടക്കുന്നു. ഇപ്പോൾ രോഗബാധയെ തുടർന്നാണു പ്രതിഷേധം ശമിച്ചത്. അത് ഏതവസരത്തിലും വീണ്ടും രൂക്ഷമാകാം. അതേ പാതയിലേക്കു ഹുബൈയോ ചൈനയുടെ മറ്റു പ്രദേശങ്ങളോ പോകാതിരിക്കുകയാണു ഭരണകൂടം ലക്ഷ്യമിടുന്നത്.
ഹുബൈയിലെ രോഗബാധ ഒരുമാസത്തോളം മറച്ചുവച്ചും പിന്നീട് സമ്മതിച്ചപ്പോൾ മുഴുവൻ വിവരങ്ങളും പുറത്തുവിടാതെയുമാണ് ഭരണകൂടം കൈകാര്യം ചെയ്തത്. സൈന്യത്തിൽനിന്ന് ഡോക്ടർമാരടക്കം മൂവായിരത്തിലേറെ ആരോഗ്യ പ്രവർത്തകരെ ഇറക്കിയാണു സ്ഥിതി ഒരുവിധമെങ്കിലും നേരെയാക്കിയത്. അപ്പോഴേക്കു കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
രോഗബാധയെപ്പറ്റി ഡിസംബറിൽ മുന്നറിയിപ്പ് നല്കിയ നേത്രരോഗ വിദഗ്ധൻ ഡോ. ലി വെൻലിയാങിനെ ഭരണകൂടം നിശബ്ദനാക്കിയത് ഇപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധ വിഷയമായിട്ടുണ്ട്. ഫെബ്രുവരി ആറിനു ഡോ. ലി മരിച്ചു. ഇത് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പ്രചാരണം തുടങ്ങാൻതന്നെ കാരണമായി. രോഗവിവരം പുറത്തുവിടുന്നതു തടഞ്ഞതാണു രോഗം ഇത്ര വ്യാപിക്കാൻ കാരണമെന്നും വിമർശകർ പറഞ്ഞു. വുഹാനിൽ മാത്രം അരലക്ഷത്തിലേറെപ്പേർക്കു രോഗബാധ ഉണ്ടായതായി ഇപ്പോൾ ചൈന സമ്മതിച്ചിട്ടുണ്ട്.
മാവോയുടെ കാലത്തും
രോഗബാധ മറച്ചുവച്ചതിനെ 1959-61 കാലത്തെ മഹാക്ഷാമം മറച്ചുവച്ച മാവോ സേതുംഗിന്റെ നടപടിയോടാണു വിമർശകർ ഉപമിക്കുന്നത്. സർക്കാർ കണക്കിൽ പോലും മൂന്നുവർഷം കൊണ്ട് ഒന്നരക്കോടി ജനം അന്നു പട്ടിണിയിൽ മരിക്കുകയുണ്ടായി. പക്ഷേ അക്കാലത്ത് ഓരോ വർഷവും ഭക്ഷ്യധാന്യ ഉത്പാദനം റിക്കാർഡിൽനിന്നു റിക്കാർഡിലേക്കു കുതിക്കുന്നെന്നും ധാന്യം മിച്ചമായെന്നുമുള്ള കണക്കുകളാണു ചൈന പുറത്തുവിട്ടുകൊണ്ടിരുന്നത്. ജനം സത്യമറിഞ്ഞതു വർഷങ്ങൾ കഴിഞ്ഞു മാത്രം.
മരണം എത്ര?
സമാന സ്ഥിതിയാണ് ഇപ്പോൾ എന്നു വിമർശിക്കുന്ന പലരുമുണ്ട്. ചൈനയിൽനിന്ന് 2015-ൽ അമേരിക്കയിലേക്കു കടന്ന ശതകോടീശ്വരൻ ഗുവോ വെംഗൂയി പറയുന്നത് വുഹാനിലെ മരണസംഖ്യ അൻപതിനായിരത്തിനു മുകളിലാണെന്നാണ്. 1.1 കോടി ജനങ്ങളുള്ള നഗരത്തിൽ 15 ലക്ഷം പേർക്കു രോഗം സ്ഥിരീകരിച്ചതായും യുഎസ് വൈറ്റ് ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനോട് അദ്ദേഹം പറഞ്ഞു.
വുഹാൻ നഗരത്തിലെ 49 വൈദ്യുത ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നും ഡിസംബർ പകുതി മുതൽ ഇതാണവസ്ഥയെന്നും ഗുവോ പറഞ്ഞു. ചൈനീസ് ഭരണകൂടത്തെ നിരന്തരം വിമർശിക്കുന്ന ഈ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പറഞ്ഞതു മുഴുവൻ സത്യമാകണമെന്നില്ല. എങ്കിലും ഔദ്യോഗിക കണക്കുകൾക്കപ്പുറമാകും യഥാർഥ രോഗബാധ എന്നു വ്യക്തമാണ്.
സംശയങ്ങൾ ശരിവച്ചു
ഫെബ്രുവരി രണ്ടാം വാരത്തിലെ വ്യാഴാഴ്ച പൊടുന്നനെ മരണസംഖ്യ മൂന്നിരട്ടിയും വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണം പത്തിരട്ടിയും ആയപ്പോൾ സംശയങ്ങൾ ശരിവയ്ക്കപ്പെട്ടു. എക്സ്റേ പരിശോധന ശ്വാസകോശത്തിൽ അണുബാധ കാണിച്ചാൽ രോഗബാധ സ്ഥിരീകരിക്കാൻ നിർദേശം നല്കിയതു കൊണ്ടാണ് രോഗികളുടെ എണ്ണം കൂടിയതെന്നാണ് വിശദീകരണം. പക്ഷേ ഒറ്റദിവസംകൊണ്ടു വുഹാനിൽ 15,000 ലേറെപ്പേരിൽ എക്സ്റേ പരിശോധന വഴി രോഗം സ്ഥിരീകരിച്ചു എന്നുള്ളതു വിശ്വസനീയമായി ആരും കരുതുന്നില്ല.
സാൻ ദിയേഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ സ്കൂൾ ഓഫ് ഗ്ലോബൽ പോളിസി ആൻഡ് സ്ട്രാറ്റജിയിലെ ചൈനാ വിദഗ്ധൻ വിക്ടർ ഷി പ റയുന്നത് ചൈന തുടക്കം മുതലേ രണ്ടുതരം കണക്ക് സൂക്ഷിച്ചിരുന്നു എന്നാണ്. പരസ്യപ്പെടുത്താനുള്ളത് ഒന്ന്; യഥാർഥം വേറൊന്ന്. അതില്ലാതെ ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണം 30 ശതമാനം കൂടുകയില്ലത്രെ.
പ്രതിഷേധം കൂടി
ഏതായാലും വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനെതിരേ ചൈനയിൽ വലിയ പ്രതിഷേധമുണ്ട്. എനിക്കു വേണം അഭിപ്രായ സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗിനു മാൻഡറിൻ ഭാഷയിലെ സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി നിവേദന സമർപ്പണത്തിനും ശ്രമമുണ്ട്. അതിനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഭരണകൂടം വിമതശബ്ദം ഒതുക്കാൻ ശ്രമിക്കുന്നുമുണ്ട്. ട്സിംഗുവ യൂണിവേഴ്സിറ്റിയിലെ പ്രഫസർമാരായ ഗുവോ യുഹുവ, ഷു ചാൻഗ്രുൻ എന്നിവരുടെ വീചാറ്റ് അക്കൗണ്ടുകൾ ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ടു.
ഇപ്പോൾ ചൈനീസ് നേതൃത്വം ഒന്നേ ലക്ഷ്യമിടുന്നുള്ളൂ. കുഴപ്പം പ്രാദേശിക തലത്തിലാണെന്നു വിശ്വസിപ്പിക്കുക. ദേശീയ നേതൃത്വത്തെ രക്ഷപ്പെടുത്തുക.
1989-ൽ ടിയനാൻമെൻ ചത്വരത്തിൽ വിദ്യാർഥി പ്രക്ഷോഭത്തെ ടാങ്കുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ചൈന അടിച്ചമർത്തി. അതു നഗരഭരണാധികാരികളുടെ കുറ്റമായി കണ്ട് ദേശീയ നേതൃത്വത്തെ രക്ഷിക്കാൻ അന്നത്തെ പരമോന്നത നേതാവ് ഡെംഗ് സിയാവോ പിംഗ് ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. പാർട്ടി ജനറൽ സെക്രട്ടറി ചാവോ സിയംഗിനെയും രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളെയും മാറ്റേണ്ടിവന്നു. ആ ശുദ്ധീകരണമാണു ഷാങ് ഹായിയിലെ മുൻ മേയർ ജിയാംഗ് സെമിനെ പാർട്ടി ജനറൽ സെക്രട്ടറിയായി ഉയർത്താൻ വഴിതെളിച്ചത്.
പിന്നീടു ഡെംഗിന്റെ മരണശേഷം ജിയാംഗ് പരമോന്നത നേതാവായി. ജിയാംഗ് വിശ്രമജീവിതത്തിലിരിക്കെ അദ്ദേഹത്തെക്കാളും ഡെംഗിനെക്കാളും കൂടുതൽ അധികാരത്തോടെ കഴിയുകയാണു ഷി ചിൻപിംഗ്. ഇപ്പോൾ വൈറസിന്റെ രൂപത്തിൽ വന്ന വെല്ലുവിളി തരണം ചെയ്യാനുള്ള തന്ത്രങ്ങളാണു ജിയാംഗിന്റെ പഴയ ശിഷ്യൻ മെനയുന്നത്. അതു മാവോയുടെ ശ്രമങ്ങൾ പോലെ വിജയിക്കുമോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിജെപി കിതയ്ക്കുന്നുവോ?
ക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം<\/b>
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
Latest News
വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
തെരഞ്ഞെടുപ്പ് ചട്ടലംഘനം; അല്ലു അർജുനെതിരെ കേസ്
മൂവാറ്റുപുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
റിഷഭ് പന്തിന് വിലക്ക്; അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കും
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
Latest News
വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
തെരഞ്ഞെടുപ്പ് ചട്ടലംഘനം; അല്ലു അർജുനെതിരെ കേസ്
മൂവാറ്റുപുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
റിഷഭ് പന്തിന് വിലക്ക്; അക്സര്‍ പട്ടേല്‍ ഡല്‍ഹിയെ നയിക്കും
നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top