Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബംഗാളിന്റെ തീരാത്ത ദുഃഖം
Friday, April 16, 2021 12:14 AM IST
എട്ടു ഘട്ടമായി നടക്കുന്ന പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാശിയേറിയ രാഷ്ട്രീയ പോരാട്ടം കൊണ്ടു മാത്രമല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്, അക്രമസംഭവങ്ങൾ കൊണ്ടു കൂടിയാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന നാലാംഘട്ട പോളിംഗിൽ കേന്ദ്രസേനയുടെ വെടിയേറ്റ് നാലു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു. അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെയാണ്.
രാഷ്ട്രീയ സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും നിറഞ്ഞ പശ്ചിമ ബംഗാള്‍ രാഷ് ട്രീയത്തിനു പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. സംസ്ഥാനത്തു സിപിഎം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ 34 വര്‍ഷം നീണ്ട ഭരണകാലം ആക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു. ആ ഭരണത്തിന്റെ അവസാന നാളുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ശക്തിപ്പെട്ടു. പിന്നീട് സിപിഎമ്മും ടിഎംസിയും നേര്‍ക്കുനേരായിരുന്നു സംഘർഷവും സംഘട്ടനവും.
2011ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിന്റെ ഭരണത്തിലെത്തി. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പിടിമുറുക്കിയതോടെ സിപിഎമ്മിന്റെ ശക്തി ശുഷ്കിച്ചു. ബിജെപി സംസ്ഥാനത്ത് ശക്തിപ്പെടാൻ തുടങ്ങി. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലായി ഏറ്റുമുട്ടലുകള്‍. സംസ്ഥാനത്ത് ബിജെപിയുടെ പെട്ടെന്നുള്ള വളര്‍ച്ച തൃണമൂലിനെ ഞെട്ടിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റില്‍ മാത്രം വിജയിച്ച ബിജെപിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഈ വളര്‍ച്ച സംസ്ഥാനത്ത് 60 വര്‍ഷമായി തുടരുന്ന രാഷ് ട്രീയ വൈരങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും പുതിയ തുടക്കമാണ് നല്‍കിയത്.
ഇക്കുറി രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. ഇതേത്തുടര്‍ന്ന് വെസ്റ്റ് മിഡ്നാപുര് ജില്ലയിലെ കേശ്പുരിൽ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. നന്ദിഗ്രാമില്പ്പെട്ട ഈസ്റ്റ് മിഡ്നാപുരിലെ ഒരു പോളിംഗ് ബൂത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സന്ദര്‍ശനവേളയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതോടെ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയുടെ സാന്നിധ്യം വർധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു.
പ്രക്ഷുബ്ധമായ 1960കള്‍
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ രക്തച്ചൊരിച്ചില്‍ നടന്ന ബംഗാളില്‍ 1960കളിലാണ് ആഭ്യന്തര രാഷ്്ട്രീയ സംഘര്‍ഷങ്ങളുടെ വിത്തുകള്‍ പാകുന്നത്. 1967ല്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തി. ഇക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശക്തി ബംഗാളില്‍ കുറഞ്ഞു തുടങ്ങി, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍. ഇതോടെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ആക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും സാധാരണയായി. ഇതിനിടെ ഈ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.
മൂന്നു വര്‍ഷത്തിനുശേഷം രാഷ്ട്രീയ വിദ്വേഷത്തിന്റെ ഏറ്റവും മോശമായ ഒരു സംഭവം സംസ്ഥാനത്തു നടന്നു. 1970 മാര്‍ച്ച് 17ന് ബര്‍ദ്വാനിലെ സായ് കുടുംബത്തിലെ അംഗങ്ങളെയെല്ലാം കൂട്ടക്കൊല ചെയ്തു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരായിരുന്നു സായ് കുടുംബം. സിപിഎമ്മില്‍ ചേരാന്‍ തയാറായില്ല എന്ന ഒറ്റക്കാരണത്താലാണ് ഈ കുടുംബത്തെ ഇല്ലായ്മ ചെയ്തത്. 1971 ഫെബ്രുവരിയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ഹേമന്ത ബാസുവിനെ കോല്ക്കത്തയില്വച്ച് കൊലപ്പെടുത്തി. കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കുണ്ടെന്ന് ഒരു കൂട്ടം ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ ആരോപിച്ചു. പിന്നീട് ഇത് തിരുത്തി കോണ്‍ഗ്രസിനു മേല്‍ പഴിചാരി.
അറുപതുകളുടെ ഇടയില്‍ സിലിഗുഡി ജില്ലയിലെ ചെറിയ പ്രദേശമായ നക്സല്ബാരിയില്നിന്ന് തീവ്ര ഇടതുപക്ഷ നിലപാടുള്ള ഒരു സംഘം ഉയർന്നുവന്നു. നക്സലൈറ്റുകള്‍ എന്നറിയപ്പെട്ട ഈ സംഘം തോക്കിന് കുഴലിലൂടെ അധികാരം നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാക്സിസ്റ്റ്-ലെനിനിസ്റ്റ്) വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിലേര്‍പ്പെട്ടു. ഭൂവുടമകളും സര്‍ക്കാരിനെ സേവിക്കുന്നവരായി പാര്‍ട്ടി മുദ്രകുത്തുന്നവരുമായിരുന്നു ഇവരുടെ വര്ഗശത്രുകള്.
1972 മുതല്‍ 1977 വരെ ബംഗാളില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തി. തീവ്ര ഇടതുപക്ഷ സംഘത്തിനെതിരേ ഈ കാലത്ത് വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടന്നു. ഈ സംഘത്തെ ഇല്ലാതാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആഗ്രഹിച്ചിരുന്നതായി രേഖകള്‍ പറയുന്നു. റേയുടെ ഭരണത്തില്‍ പോലീസ് അതിക്രമവും വ്യാജഏറ്റുമുട്ടലുകളും പതിവായി നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇടതുഭരണം
1977ല്‍ ഇടതുഭരണം ബംഗാളില്‍ തിരിച്ചെത്തി. 34 വര്‍ഷമാണ് ഇതു നീണ്ടത്. ഗ്രാമീണ രാഷ്ട്രീയത്തിലും സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങളിലും സിപിഎം പിടിമുറുക്കി. ഭൂപരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച സര്‍ക്കാരിന് ജനങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ബലപ്രയോഗത്തിലൂടെയും ആക്രമണങ്ങളിലൂടെയും സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിച്ചും സിപിഎം അവരുടെ ശക്തി തുടര്‍ന്നുപോന്നു.
സിപിഎം മുഖ്യമന്ത്രി ജ്യോതി ബാസുവിന്റെ അവസാന ഭരണകാലത്താണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നത്. 2000 ജൂലൈ 27ന് നടന്നൊരു സംഭവമാണ് പുതിയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു കാരണമായത്. ബിര്‍ഭൂം ജില്ലയിലെ സച്പുര് ഗ്രാമത്തിലെ നിര്‍ധനരും ഭൂരഹിതരുമായ 11 തൊഴിലാളികളെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവമാണ് തൃണമൂലിന്റെ വളര്‍ച്ചയ്ക്ക് ഇടയാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ഈ സംഭവം നടന്നത്.
2000 നവംബറില്‍ ബുദ്ധദേബ് ഭട്ടാചാര്യ ബംഗാളിന്റെ ഭരണമേറ്റെടുത്തു. സമാധാനം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യ വര്‍ഷം. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങളും സ്ഥലമേറ്റെടുപ്പുകളും വന്നതോടെ സ്ഥിതിഗതികള്‍ മാറി. സിപിഎം പ്രവര്‍ത്തകരും ടിഎംസി പ്രവര്‍ത്തരും തമ്മില്‍ നന്ദിഗ്രാമില്‍വച്ച് ഏറ്റുമുട്ടി. നന്ദിഗ്രാമിനെ കെമിക്കല്‍ ഹബ്ബാക്കി മാറ്റാന്‍ ഭട്ടാചാര്യക്കു പദ്ധതിയുണ്ടായിരുന്നു. നന്ദിഗ്രാമിലെ ജനങ്ങളെ കുടിയൊഴുപ്പിക്കാനുള്ള തീരുമാനം 2011ലെ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി. ഇതോടെ ബംഗാളിലെ ഇടതു ഭരണം നിലംപൊത്തി.
2007ല്‍ മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കലിനെതിരേ ഉപരോധം തീര്‍ത്ത 14 പ്രദേശവാസികള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. കര്‍ഷകര്‍ക്കു പിന്തുണയുമായി ടിഎംസി പ്രവര്‍ത്തകര്‍ എത്തിയതോടെ സിപിഎം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുകള്‍ നടന്നു. ആന്ധ്രപ്രദേശിലും ഛത്തീസ്ഗഡിലും ശക്തമായിരുന്ന മാവോയിസ്റ്റുകള്‍ കര്‍ഷകര്‍ക്കു പിന്തുണയുമായി എത്തി. രണ്ടു വര്ഷക്കാലകൊണ്ട് അമ്പതിലേറെപ്പേര്‍ നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടു. ഇതോടെ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഭട്ടാചാര്യ തീരുമാനിച്ചു.
2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും ആക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു. 20ലേറെപ്പേര്‍ക്കാണ് അക്കാലത്ത് ജീവന് നഷ്ടമായത്. ഇതിനിടെ ഇടതുപക്ഷ സഖ്യത്തിലെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും (ആര്‍എസ്പി), സിപിഎമ്മും കുറച്ചു ഗ്രാമങ്ങളിലെങ്കിലും ശക്തി നിലനിര്‍ത്താന്‍ പരസ്പരം ഏറ്റുമുട്ടി. ആര്‍എസ്പി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. സിപിഎം ഗുണ്ടകള്‍ക്കു നേരെയാണ് ആര്‍എസ്പി കുറ്റം ആരോപിച്ചത്.
2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദിലെ ദോംകലില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 90ലേറെപ്പേര്‍ക്കു പരിക്കേറ്റു. ഇതിലെ 70ലേറെപ്പേര്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു.
വെസ്റ്റ് മിഡ്നാപുരിലെ ലാല്ഗാഡില് മാവോയിസ്റ്റുകള്‍ ആക്രമണങ്ങള്‍ നടത്തി. ഇവരുടെ ആക്രമണത്തില്‍ നിരവധി പ്രാദേശിക സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ടു. ലാല്‍ഗഡിലെ സോണല്‍ കമ്മിറ്റി സെക്രട്ടറി അന്‍ജു പാണ്ഡെയുടെ വസതി ബോംബെറിഞ്ഞു തകര്‍ത്തു.
തൃണമൂലിന്റെ ഭരണം
2011ല്‍ അധികാരത്തിലെത്തും മുമ്പ് എല്ലാം ക്രമീകരിക്കുമെന്ന വാഗ്ദാനമാണ് മമത ബാനര്‍ജി നല്‍കിയത്. വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ അല്ല രാഷ് ട്രീയമായ മാറ്റമാകും നടപ്പാക്കുകയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് അറുതിയുണ്ടായില്ല. 2012 ഫെബ്രുവരിയില്‍ മുന്‍ സിപിഎം എംഎല്‍എ പ്രദീപ് ഥായെയും ബര്‍ദ്വാന്‍ ജില്ല നേതാവ് കമാല്‍ ഗ്യാനെയും കൊലപ്പെടുത്തി. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു നേരേയാണ് കൊലപാതകത്തിനു വിരല്‍ചൂണ്ടിയത്. 2011ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടന്ന ആക്രമണത്തില്‍ വെറും ഒമ്പതു മാസത്തിനിടെ 56 സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.
2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്രമണങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പ് നടന്ന ദിവസം മാത്രം 10 പേരാണ് കൊല്ലപ്പെട്ടത്. 2003ല്‍ 76 പേരും 2013ല്‍ 39 പേരുമാണ് പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കൊല്ലപ്പെട്ടത്. 2018ല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നിറഞ്ഞതായിരുന്നു. മത്സരിക്കാതെതന്നെ 34 ശതമാനം സീറ്റുകള്‍ ടിഎംസി നേടി. എല്ലാ ജില്ലകളിലും ടിഎംസി പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തിയെന്നും ആരോപണമുയര്‍ന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കോല്‍ക്കത്ത ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ വളര്‍ച്ചയ്ക്കു വിത്തുപാകുന്നതായിരുന്നു.
ബിജെപിയുടെ വളർച്ച
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിലേക്കു മത്സരിച്ച ബിജെപി 19 ഇടത്ത് ജയിച്ചു. ഇതോടെ ബിജെപി, ടിഎംസിക്കു ഭീഷണിയായി. ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ ഈ നിയമസഭ തെരഞ്ഞെടുപ്പ് വരെ 130 പേരിലേറെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി ആരോപിക്കുന്നുണ്ട്.
34 വര്‍ഷത്തെ ഭരണത്തില്‍ ആക്രമണങ്ങളുടെ പേരിൽ ഏറെ പഴികേട്ട ഇടതുപാര്‍ട്ടികള്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങളില്‍ ടിഎംസിയെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര സേന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അക്രമസംഭവങ്ങള്‍ കേന്ദ്ര സേനയുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്നും മമത ആരോപിക്കുന്നു.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
Latest News
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
കരമന അഖിൽ വധം; മുഖ്യപ്രതി പിടിയിൽ
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
Latest News
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
കരമന അഖിൽ വധം; മുഖ്യപ്രതി പിടിയിൽ
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top