Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലോകത്തെ ആശ്്രശമമാക്കിയ പൗളിൻ ജാരിക്കോട്ട്
Sunday, May 22, 2022 2:46 AM IST
ഫ്രാൻസിലെ ലിയോൺസ് നഗരത്തിൽവച്ച് ഇന്ന് ‘വാഴ്ത്തപ്പെട്ടവൾ’ എന്നു നാമകരണം ചെയ്യപ്പെടുന്ന അല്മായ വനിതയാണ് പൗളിൻ ജാരിക്കോട്ട് (1799-1862). കത്തോലിക്കാ സഭാ ചരിത്രത്തിൽ അവർ അവശേഷിപ്പിച്ച പാദമുദ്രകൾ ഇന്നും പ്രചോദനാത്മകവും അനുകരണാർഹവുമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഫ്രാൻസിൽ ജീവിച്ച അവരെ ഇന്നു സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്പോൾ ആഗോളസഭയിൽ അല്മായർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കുള്ള സ്ഥാനവും പദവിയും ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്. സ്വീഡനിലെ ബ്രിജിത്ത (1303-1373), സീയന്നയിലെ കാതറൈൻ (1347-1380), ലിസ്യുവിലെ കൊച്ചുത്രേസ്യ (1873-1897) മുതലായ വിശുദ്ധ വനിതകളുടെ നിരയിലാണ് ജാരിക്കോട്ടിന്റെ സ്ഥാനം. അല്മായർക്ക് സഭയിൽ എന്തുചെയ്യാൻ സാധിക്കുമെന്നു പ്രവർത്തിച്ചു കാണിച്ചുകൊടുത്ത മഹതിയാണ് അവർ. ആഗോളസഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്കു ദിശാബോധം നല്കിയ അതുല്യ വ്യക്തിത്വം.
വി. ജോൺ മരിയ വിയാനിയുടെ ആത്മീയ ശിക്ഷണത്തിലാണ് ജാരിക്കോട്ട് വളർന്നത്. ആർസിലേക്കു വികാരിയായി പോകുംവരെ അദ്ദേഹം പ്രവർത്തിച്ച ദാർദില്ലി ഇടവകയിലെ അംഗമായിരുന്നു അവർ. അദ്ദേഹം മരിച്ച വർഷം (1859) വിയാനി ജാരിക്കോട്ടിന് ഒരു കുരിശുരൂപം നൽകിക്കൊണ്ടു പറഞ്ഞു: ‘ദൈവം മാത്രമാകണം സാക്ഷി, ഈശോ മാത്രമാകണം മാതൃക, മറിയം മാത്രമാകണം തുണ. പിന്നെ സ്നേഹവും ത്യാഗവുമല്ലാതെ മറ്റൊന്നും വേണ്ട.’ ഈ കുരിശുരൂപം ലിയോൺസിലെ ‘ലൊറേറ്റോ ഭവന’ത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്; ഈ മ്യൂസിയത്തിൽ കാൽകുത്തുന്ന സന്ദർശകരെ സ്നേഹത്തിനും ത്യാഗത്തിനും ആഹ്വാനംചെയ്തുകൊണ്ട് ജാരിക്കോട്ടിന്റെ ആത്മീയ ജീവിതത്തിന്റെ അടയാളമായി.
ഫ്രഞ്ചുവിപ്ലവത്തിന്റെ അവസാന ദിനങ്ങളിലാണ് ജാരിക്കോട്ടിന്റെ ജനനം. വിപ്ലവത്തെ ചെറുത്തുനിന്ന ചെറുപട്ടണമായിരുന്നു ലിയോൺസ്. ഫാക്ടറി ഉടമയായിരുന്നു അച്ഛൻ. താരതമ്യേന നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബം. പതിനേഴാം വയസിൽ പള്ളിയിൽവച്ചുകേട്ട ഒരു സുവിശേഷ പ്രസംഗമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ജാരിക്കോട്ട് എഴുതിയിട്ടുണ്ട്. അതുവരെ മിഥ്യാഭിമാനിയായ ‘നഗരത്തിലെ യുവതി’യായിരുന്നു അവൾ. അക്കൊല്ലത്തെ ക്രിസ്മസ് ദിനത്തിൽ അവൾ കന്യകാത്വം പാലിച്ചുകൊണ്ടു ജീവിക്കുമെന്നു പ്രതിജ്ഞ ചെയ്തു. താമസിയാതെ അവൾ സാധാരണ ജോലിക്കാരുടെ വേഷം ധരിച്ചുകൊണ്ട് ദരിദ്രരോടു പക്ഷംചേർന്നു ജീവിക്കാൻ തുടങ്ങുകയും ചെയ്തു. നേതൃത്വശേഷികൊണ്ട് അനുഗൃഹീതയായിരുന്ന ജാരിക്കോട്ട് സിൽക്ക് ഫാക്ടറികളിൽ ജോലിചെയ്യുന്നവരുടെ ഒരു സംഘടന സ്ഥാപിച്ചു. പ്രേഷിതപ്രവർത്തനത്തിന്റെ സാമൂഹ്യമാനം ആദ്യം മനസിലാക്കിയവരിൽ ഒരാളാണ് അവർ.
ഏഷ്യയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്ന പാരീസ് ഫോറിൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സാന്പത്തിക പ്രയാസം അനുഭവിക്കുന്നതായി ജാരിക്കോട്ടും സ്നേഹിതരും മനസിലാക്കി. 1663-ൽ സ്ഥാപിതമായ ഈ പ്രേഷിത വൈദികസംഘം ഏഷ്യയിലും ആഫ്രിക്കയിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണു നടത്തിയിരുന്നത്. അവരെ സഹായിക്കാൻവേണ്ടി ജാരിക്കോട്ടിന്റെ നേതൃത്വത്തിൽ ഒരു സംഘം ലിയോൺസിന്റെ തെരുവുകളിൽ ഇറങ്ങി. അവർ സമാഹരിച്ച തുക വിദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പ്രേഷിത പ്രവർത്തകർക്കു വലിയ സഹായമായി. ജാരിക്കോട്ടിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനമാണ് ‘സൊസൈറ്റി ഓഫ് ദി പ്രൊപ്പഗേഷൻ ഓഫ് ഫെയ്ത്ത്’ എന്ന പ്രസ്ഥാനത്തിന്റെ തുടക്കം. പ്രേഷിതപ്രവർത്തനത്തിനു ചൈനയിലേക്കു പോകാൻ ഒരുങ്ങിയ ജാരിക്കോട്ടിനെ സഹോദരൻ തടഞ്ഞു കൊണ്ടു പറഞ്ഞു: ""നീയൊരു പെൺകുട്ടിയാണ്. '' പെൺകുട്ടികൾക്ക് എന്തു ചെയ്യാനാവുമെന്ന് അവൾ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തു.
ഇന്നു മാർപാപ്പയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആഗോളവ്യാപകമായ പ്രേഷിത സംഘടനകളുടെ തുടക്കക്കാരി എന്ന നിലയിൽ ജാരിക്കോട്ടിന്റെ സ്ഥാനം അദ്വിതീയമാണ്. പ്രവൃത്തികൊണ്ടു മാത്രം തൃപ്തയാകരുതെന്ന് വിശുദ്ധ വിയാനി ജാരിക്കോട്ടിനെ ഉപദേശിച്ചു. തീക്ഷ്ണവും വ്യക്തിഗതവുമായ പ്രാർഥനക്കായി അവർ കൂടുതൽ സമയം മാറ്റിവച്ചു. പ്രത്യേകിച്ചും വിശുദ്ധ കുർബാനയുടെ ആരാധന ജാരിക്കോട്ടിന്റെ ആത്മീയജീവിതത്തിന്റെ ശക്തികേന്ദ്രമായി മാറി. ‘വിശുദ്ധ കുർബാനയിലെ അനന്ത സ്നേഹം’എന്ന അവരുടെ പുസ്തകം ദിവ്യകാരുണ്യ ഭക്തിയുടെ ക്ലാസിക് ആയിട്ടാണു പരിഗണിക്കപ്പെടുന്നത്.
1825ലെ ജൂബിലിവത്സരത്തിൽ ലെയോ പന്ത്രണ്ടാമൻ മാർപാപ്പ പ്രാർഥനയിൽ കൂടുതൽ തല്പരരാകുവാൻ സഭാംഗങ്ങളെ ആഹ്വാനംചെയ്തു. ജപമാല പ്രാർഥനയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതെതുടർന്ന് ജാരിക്കോട്ട് സ്ഥാപിച്ച ‘ജപമാലസഖ്യം’ എന്ന ആത്മീയ സംഘടന ഫ്രാൻസിലും അയൽരാജ്യങ്ങളിലും വളരെ വ്യാപകമായി പ്രചരിച്ചു. ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. അല്മായ വനിതകളുടെ ഒരു കൂട്ടായ്മ സ്ഥാപിച്ച് അവർ ലിയോൺസിൽ ‘മറിയത്തിന്റെ പുത്രിമാർ’ എന്ന പ്രസ്ഥാനത്തിനും രൂപം നൽകി.
ജാരിക്കോട്ട് സ്ഥാപിച്ച സൊസൈറ്റിയെക്കുറിച്ച് ഇതിനകം കത്തോലിക്കാ ലോകമാകെ അറിഞ്ഞിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രേഷിത പ്രവർത്തകരെ സഹായിക്കാനുള്ള ദൗത്യം സൊസൈറ്റി ഏറ്റെടുത്തു. സുവിശേഷ പ്രഘോഷണമെന്നാൽ മനുഷ്യോചിതമായി ജീവിക്കാൻ ഏവർക്കും സാധ്യമാകുന്ന തരത്തിൽ ഉത്തമ മാനുഷിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുകയാണ്. പാവപ്പെട്ട രാജ്യങ്ങളിലെ ദരിദ്രലക്ഷങ്ങളാണ് ജാരിക്കോട്ടിന്റെ പ്രവർത്തനങ്ങളുടെ സദ്ഫലങ്ങൾ ഇന്നും അനുഭവിക്കുന്നത്. രണ്ടു നൂറ്റാണ്ടുകൊണ്ട് ഈ സൊസൈറ്റി ജാതിക്കും മതത്തിനും രാജ്യത്തിനും അപ്പുറമായി മനുഷ്യരാശിക്കു ചെയ്ത മഹത്തായ സേവനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
ലിയോൺസിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ 1845ൽ അവർ ഒരു ഫാക്ടറി വിലയ്ക്കുവാങ്ങാൻ മുന്പിൽനിന്നു. സഹപ്രവർത്തകർ അവരെപ്പോലെ നേർബുദ്ധികൾ അല്ലാതിരുന്നതുകൊണ്ട് പദ്ധതി പരാജയപ്പെട്ടു. അതിന്റെ ബാധ്യതകൾ തീർക്കാൻ 1862ൽ മരിക്കുന്നതുവരെ ജാരിക്കോട്ടിനു ശ്രമിക്കേണ്ടിവന്നു. ദരിദ്രയും നിസ്വയുമായിട്ടായിരുന്നു അവരുടെ മരണം. മരണശേഷമാണ് ജാരിക്കോട്ടിന്റെ അഗാധമായ ആത്മീയ ജീവിതത്തെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്. “ലോകമാണ് എന്റെ ആശ്രമം” എന്ന പ്രസ്താവിച്ച അവർ സദാ പ്രവർത്തനനിരതയായിരുന്നപ്പോഴും ദൈവവുമായി ഗാഢബന്ധം പുലർത്തിയിരുന്നു. വിശുദ്ധ കുർബാനയോടും കുരിശിനോടുമുള്ള ഭക്തി, ദൈവഹിതത്തിനുള്ള കീഴ്്വഴങ്ങൾ, ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശ- ഇവയാണ് ജാരിക്കോട്ടിന്റെ ആധ്യാത്മികതയുടെ അടിസ്ഥാനശിലകൾ. സീയന്നായിലെ വിശുദ്ധ കാതറൈനോടാണ് ചില ജീവചരിത്രകാരന്മാർ ജാരിക്കോട്ടിനെ ഉപമിക്കുന്നത്. ജാരിക്കോട്ടിന്റെ മിസ്റ്റിക് രചനകളുടെ ആർജവത്തിനു സമാനമായി മറ്റൊന്നു ചൂണ്ടിക്കാണിക്കാനില്ല.
ഡോ. വർഗീസ് പുളിമരം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
Latest News
എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
വനിതകളെ അധിക്ഷേപിക്കരുത്, ഹരിഹരന്റെ തെറ്റിന് ന്യായീകരണം ഇല്ല: ഷാഫി പറമ്പില്‍
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന് മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; സിപിഎം പോലീസില്‍ പരാതി നല്‍കും
Latest News
എസ്. രാമചന്ദ്രൻപിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു
വനിതകളെ അധിക്ഷേപിക്കരുത്, ഹരിഹരന്റെ തെറ്റിന് ന്യായീകരണം ഇല്ല: ഷാഫി പറമ്പില്‍
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന് മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം
ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം; ഹരിഹരനെ തള്ളി കെ.കെ.രമ
കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; സിപിഎം പോലീസില്‍ പരാതി നല്‍കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top