x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡേറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം പ്രത്യേക സെൽ രൂപീകരിക്കും


Published: June 19, 2026 09:54 AM IST | Updated: June 19, 2026 09:55 AM IST

തിരുവനന്തപുരം: സാമ്പത്തിക വളർച്ചയ്ക്കും സമഗ്ര പ്രാദേശിക വികസനത്തിനുമുതകുന്ന തരത്തിലുള്ള നിക്ഷേപകരെ ആകർഷിക്കാൻ ഡേറ്റ അധിഷ്ടിത ഇൻവെസ്റ്റ് കേരളം പ്രത്യേക സെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

പദ്ധതി നിർവഹണം ത്വരിതപ്പെടുത്തുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലൂടെയും കേരളത്തിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇതു സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതികളുടെ പുരോഗതി വിലയിരുത്താനും വിജയകരമാണെന്ന് ഉറപ്പുവരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനും മുഖ്യമന്ത്രി അധ്യക്ഷനായും വ്യവസായമന്ത്രി ഉപാധ്യക്ഷനായും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇൻവെസ്റ്റ്‌മെന്‍റ് അഡൈ്വസറി കൗൺസിൽ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഭൂമി ഏറ്റെടുക്കലിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കുന്നതിനായി സമയബന്ധിതമായി സത്വര നടപടികൾ സ്വീകരിക്കും. നിക്ഷേപകർക്ക് ആവശ്യമായ ഭൂമി, നിയപരമായ വിവിധ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്ന ഏകജാലക സംവിധാനമായിരിക്കും ഇൻവെസ്റ്റ്‌മെന്‍റ് കേരളം സെല്ലെന്നും അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തിൽ പറഞ്ഞു.

ഇതിനുള്ള മാർഗരേഖയായി പ്രോജക്ട് ഇംപ്ലിമെന്‍റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. പദ്ധതി നിർവഹണം ത്വരിതപ്പെടുത്തുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലൂടെയും കേരളത്തിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യാവസായിക വൈവിധ്യവത്കരണത്തിനും സാങ്കേതികവിധ്യയുടെ കൈമാറ്റത്തിനും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും ഇത് മികച്ച സംഭാവന നൽകും.

നിക്ഷേപത്തിനു തയാറായ പദ്ധതികളുടെ ഒരു നിര നിലനിർത്തുന്നതിലൂടെ കേരളത്തിന്‍റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

പദ്ധതികളുടെ പുരോഗതി വിലയിരുത്താനും വിജയകരമാണെന്ന് ഉറപ്പുവരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനും മുഖ്യമന്ത്രി അധ്യക്ഷനായും വ്യവസായമന്ത്രി ഉപാധ്യക്ഷനായും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇൻവെസ്റ്റ്‌മെന്‍റ് അഡൈ്വസറി കൗൺസിൽ രൂപീകരിക്കും.

Tags : kerala budget 2026

Recent News

Corehub Up