തിരുവനന്തപുരം: വനംവന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 243.80 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്.
സംസ്ഥാനത്തെ മലയോര കർഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണത്തിന്‍റെ ഭീഷണിയിലാണ്. കേരളത്തിൽ കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തി അവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക സാങ്കേത വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായി 192.20 കോടി വകയിരുത്തി. വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ആർആർടി സംഘത്തെ നിയോഗിക്കും.