ശബരിമല
തിരുവനന്തപുരം: ശബരിമല മണ്ഡലകാല-മകരവിളക്ക് തീർഥാടന മുന്നൊരുക്ക പ്രവർത്തനം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന് 551.5 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനത്തിനും വിവിധ ജില്ലകളിലെ റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾക്കുമായാണ് തുക പ്രധാനമായി വിനിയോഗിക്കുക.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർത്ത അവലോകനയോഗത്തിനു പിന്നാലെയാണ് സർക്കാർ ധനാനുമതി നൽകിയത്. യോഗത്തിൽ പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പദ്ധതി നിർദേശം രണ്ടു ദിവസത്തിനകം ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു.
തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ, തീർഥാടന പാതകൾ, പാലങ്ങൾ, മറ്റു പൊതുമരാമത്ത് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ നവീകരണവും അറ്റകുറ്റപ്പണികളും നിർണായകമാണ്.
Tags : Sabarimala Pilgrimage Preparations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash