x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവര്‍ത്തകര്‍ തിരുത്തല്‍ നടപടികള്‍ക്ക് വിധേയരാകണം: എം.എ. ബേബി

വെബ്ഡെസ്ക്
Published: September 14, 2026 02:57 AM IST | Updated: September 14, 2026 02:57 AM IST

സിപിഎം വിപുലീകൃത സംസ്ഥാനസമിതി ഉദ്ഘാടനം എം.എ ബേബി നിർവഹിക്കുന്നു.

കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനത്തിലൂടെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയരാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.

കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എ. ബേബി വ്യക്തമാക്കി.

സിപിഎമ്മിനെ തകര്‍ക്കാന്‍ നിരന്തരമായി കള്ളപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ നിര്‍മിതികളുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേയുള്ള വ്യാജ പ്രതീതി നിര്‍മാണം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. വീഴ്ചകളും പോരായ്മകളും തിരിച്ചറിഞ്ഞ് തിരുത്തി ജനവിശ്വാസം വീണ്ടെടുത്തു മുന്നോട്ടുപോകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയം സ്വയം വിമര്‍ശനപരമായി സംസാരിക്കേണ്ടതില്ല.

ജനങ്ങള്‍ പറയുന്നതില്‍ എന്തെങ്കിലും സ്വീകരിക്കാന്‍ ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊണ്ടുകൊണ്ടു മുന്നോട്ടുപോകും. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയ്ക്കാണ് ചെറിയ ചില തെറ്റുകള്‍ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചുപോകുന്നത്. അത് തുറന്നുപറഞ്ഞ് തിരുത്തും.

അപ്പോള്‍ തെറ്റ് ചെയ്തെന്ന് സമ്മതിച്ചല്ലോ എന്ന് പരിഹസിക്കുന്നവര്‍ തെറ്റുമാത്രം ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ചില ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടായ അവിശ്വാസങ്ങളും സംശയങ്ങളും ദൂരീകരിക്കാന്‍ ഇനിയുള്ള നാളുകളിലെ പ്രവര്‍ത്തനത്തിലൂടെ സാധിക്കണം.

സമഗ്രമേഖലകളിലും ആര്‍എസ്എസ് സ്ഥാനമുറപ്പിക്കുകയാണ്. അന്വേഷണ എജന്‍സികളില്‍പോലും ആര്‍എസ്എസ് കടന്നുകയറുന്നു. കേരളത്തിലെ അന്വേഷണ എജന്‍സികളിലും ആര്‍എസ്എസ് കടന്നുകയറിയിട്ടുണ്ട്. ആര്‍എസ്എസിന്‍റെ കൊലപാതക രാഷ്ട്രീയത്തെ പ്രതിരോധിച്ചത് സിപിഎമ്മാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നുവെന്ന് ആരും വ്യാമോഹിക്കേണ്ട. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനം നടത്തും. ചില വിഭാഗങ്ങളില്‍ ഉണ്ടായ തെറ്റിധാരണയും മറ്റു വിഷയങ്ങളും ഒഴിവാക്കാന്‍ കഴിയണമെന്നും എം.എ. ബേബി പറഞ്ഞു.

Tags : Activists corrective measures M.A. Baby Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up